വിമാനയാത്രക്കിടെ നടന്ന അപ്രതീക്ഷിതമായ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. യാത്രക്കാരിയായ യുവതി തന്റെ പൂച്ചയ്‌ക്ക് മൂലയൂട്ടുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവരും വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളും അമ്പരന്നു. എയർഹോസ്റ്റസ് വന്ന് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരി വിസ്സമതിച്ചതായാണ് വിവരം. നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പൂച്ചയ്‌ക്ക് മുലയൂട്ടുന്നത് നിർത്താൻ യാത്രക്കാരി കൂട്ടാക്കിയില്ല. ഡെൽറ്റ എയർലൈൻസിലാണ് സംഭവം നടന്നതായി റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്കിൽ നിന്നും അറ്റ്‌ലാൻന്റയിലേക്ക് പറക്കുകയായിരുന്നു വിമാനം. പൂച്ചയ്‌ക്ക് മുലയൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വളർത്തു മൃഗത്തെ പെട്ടിക്കുള്ളിൽ വെയ്‌ക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നിട്ടും ഒരു കുഞ്ഞിനെ കൈകളിൽ സൂക്ഷിച്ചപോലെ യുവതി പാലൂട്ടൽ തുടരുകയായിരുന്നു. വിമാന ജീവനക്കാർ ഒടുവിൽ ഇക്കാര്യം എയർപോർട്ട് അതോറിറ്റിയെ റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
അറ്റ്‌ലാൻന്റ എയർപോർട്ട് അതോറിറ്റിക്ക് എയർക്രാഫ്റ്റ് കമ്മ്യൂണിക്കേഷൻ വഴി ജീവനക്കാർ വിവരം കൈമാറി. ശരീരത്തിൽ രോമങ്ങൾ ഇല്ലാത്ത സ്ഫിങ്ക്‌സ് എന്ന ഇനത്തിൽപ്പെട്ട പൂച്ചയാണ് യുവതിയുടെ പക്കൽ ഉണ്ടായിരുന്നത്. കുഞ്ഞിനെ കരുതുന്നത് പോലെ പുതപ്പിനുള്ളിലാക്കി കൈകളിലേന്തിയാണ് യുവതി വിമാനത്തിൽ കയറിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ വിമാനജീവനക്കാരിയായ ഐൻസ്ലി എലിസബത്ത് ഇക്കാര്യം വിശദമാക്കി ടിക്ക്‌ടോക്ക് വീഡിയോ പകർത്തി പോസ്റ്റ് ചെയ്തു. ഇതും സംഭവത്തിന് പിന്നാലെ വൈറലായി. പൂച്ചയെ മുറുകെ കൈകളിൽ പിടിച്ചിരുന്ന യുവതിയുടെ പക്കലേക്ക് മറ്റുള്ളവർ എത്തിയതോടെ പൂച്ച അലമുറയിട്ട് കരയാൻ തുടങ്ങിയെന്നും ടിക്ക്‌ടോക്ക് വീഡിയോയിൽ പറയുന്നു.
അമേരിക്കൻ സ്വദേശിയാണ് യുവതി. അറ്റ്‌ലാൻന്റ എയർപോർട്ടിലെത്തിയ യുവതിയെ റെഡ് കോർട്ട് സംഘം കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം. ഏതായാലും യുവതിയുടെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Comments