ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അപകടസ്ഥലം സന്ദർശിച്ചേക്കും.അദ്ദേഹം ചെന്നൈ വിമാനത്താവളം വഴി കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ടു.അല്പസമയത്തിനുള്ളിൽ അദ്ദേഹം നീലഗിരിയിലെത്തും എന്നാണ് റിപ്പോർട്ട്.
രാജ്യത്തെയൊന്നാകെ നടുക്കിയ അപകടത്തിൽ രക്ഷാ പ്രവർത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അപകട സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്താനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് എത്തുന്നത്.അതേ സമയം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട സ്ഥലം സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പതിനൊന്നു പേർ മരിച്ചെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗക സ്ഥിരീകരണം ഇതു വരെ ഉണ്ടായിട്ടില്ല. അപകടത്തെ തുടർന്ന് അടിയന്തിര മന്ത്രിസഭാ യോഗം ഡൽഹിയിൽ നടക്കുകയാണ് യോഗത്തിന് ശേഷം രാജ്യത്തെയൊന്നാകെ നടുക്കിയ ഹെലികോപ്ടർ അപകടത്തിനെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പുറത്ത് വിടുമെന്നാണ് റിപ്പോർട്ട്.
ഇന്ന് ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെ കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.രക്ഷാപ്രവർത്തനത്തിനായി സൈന്യവും ആറിലധികം 108 ആംബുലൻസുകളും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Comments