ബീജിംഗ്: തായ്‌വാനെ സഹായിക്കാനുള്ള അമേരിക്കയുടേയും മറ്റ് സഖ്യസേനകളുടേയും നീക്കം ഏതു വിധേനയും തടയുമെന്ന മുന്നറിയിപ്പുമായി ചൈന. തായ്‌വാൻ -പസഫിക് കടലിടുക്കിൽ യുദ്ധ കപ്പലുകളെ തകർക്കാനായി മൈനുകൾ വിതറിയെന്നാണ് റിപ്പോർട്ട്. മൈനുകൾക്കൊപ്പം ബോംബുകൾ നിറച്ച വിമാനങ്ങളും ചൈന സജ്ജമാക്കിയിട്ടുണ്ട്. വിമാനങ്ങളിൽ നിന്ന് പരീക്ഷണാടി സ്ഥാനത്തിൽ കടലിലേക്ക് ചൈന ബോംബിടുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനയുടെ നീക്കങ്ങൾ സസൂക്ഷമം നിരീക്ഷിക്കുകയാണ് അമേരിക്ക.
ചൈനയുടെ ബോംബർ വിമാനമായ എച്ച് 6 ജെ ഉപയോഗിച്ചാണ് കടലിൽ ബോംബു വർഷിക്കുന്നത്. ഇതിന് പിന്നാലെ നാവികസേനാ കപ്പലുകളും കടലിൽ മൈനുകൾ സ്ഥാപിക്കുന്ന തിരക്കിലാണ്. തായ്‌വാനെ സഹായിക്കാനായി ഒരു തരത്തിലും കടൽമാർഗ്ഗമോ വ്യോമമാർഗ്ഗമോ ആരും തയ്യാറാകരുതെന്ന മുന്നറിയിപ്പാണ് ചൈന നല്കുന്നത്.തായ്‌വാനെതിരെ ചൈന നിരന്തരം വ്യോമാക്രമണം നടത്തുന്നുണ്ട്.
ചൈനയുടെ ഏതു വിമാന ആക്രമണത്തേയും നേരിടാൻ ശേഷി അമേരിക്കയുടെ അഞ്ചാം തലമുറയിൽപെട്ട കപ്പലുകൾക്കുണ്ടെന്ന് കമാന്റർമാർ പറഞ്ഞു. ചൈനയുടെ നിലവിലെ എല്ലാ വിമാനങ്ങളും തങ്ങളുടെ റഡാർ വലയത്തിലാണ്. പ്രകോപനമുണ്ടായാൽ ചൈനയ്‌ക്കെതിരെ ലോക്ഹീഡ് മാർട്ടിൻ എഫ്-35ബി, എപ്-35സി എന്നീ യുദ്ധവിമാനങ്ങളാണ് പ്രത്യാക്രമണത്തിന് തയ്യാറാക്കിയിരിക്കുന്നത്.
Comments