ആലുവ: യുഎസ് ചൈന പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ സ്ഥാനം ഏറ്റെടുക്കാമെന്ന് പാകിസ്താൻ. പാകിസ്താൻ പ്രത്യേകം ആരോടും ഒരു രാഷ്‌ട്രീയ താല്‍പര്യമില്ലെന്നും വേണമെങ്കില്‍ യുഎസ്-ചൈന പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്നുമാണ് ഇമ്രാന്‍ പറയുന്നത്.
ഇമ്രാൻ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പരിഹാസമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇമ്രാന് ചിലപ്പോള്‍ ഒടുക്കത്തെ ആത്മവിശ്വാസമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണം. പന്തടിച്ച് ബൗണ്ടറി കടത്തുന്നത് പോലെയാണ് രാഷ്‌ട്രീയം എന്നുകരുതി ഇറങ്ങിയതാണ് കളിക്കളത്തിലെ ഈ ഓള്‍റൗണ്ടറെന്നും ചിലർ പരിഹസിക്കുന്നു.
എന്നാൽ ഇപ്പോൾ പറഞ്ഞത് അല്‍പം കൂടിപ്പോയില്ലെയെന്നും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസ്-ചൈന ശീതസമരം രൂപപ്പെടുന്നുണ്ട്. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തിന് ഇത് ഒരുതടസ്സമാണ് . പ്രശ്‌നം പരിഹിക്കാന്‍ മധ്യസ്ഥന്റെ സ്ഥാനം ഏറ്റെടുക്കാമെന്നാണ് ഇമ്രാന്‍ പറഞ്ഞത്. അതിനായി ഒരു പാലമായി പ്രവര്‍ത്തിക്കാമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചു.
ഈ ശീതസമരം ഒഴിവാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും. ഒരു ചേരിയിലുമില്ലാതെയുളള ഞങ്ങള്‍ക്ക് മാത്രമെ അതിന് സാധിക്കൂ എന്ന ആത്മ വിശ്വാസമാണ് ഇമ്രാൻ പ്രകടിപ്പിച്ചത്. ബൈഡന്‍ വിളിച്ചുചേര്‍ത്ത വെര്‍ച്വല്‍ ജനാധിപത്യ ഉച്ചകോടിയില്‍ ചൈനയുടെ പാകിസ്താന്റെയും പങ്കാളിത്തം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ പ്രശ്‌നം കാശ്മീരാണ്. പ്രവിശ്യയിലെ സമാധാനത്തിനുവേണ്ടി ഇന്ത്യയെ സമീപിച്ചെങ്കിലും ഒരു ക്രിയാത്മക സമീപനം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ചൈന ഞങ്ങള്‍ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടില്ല. സാമ്പത്തികമായ ബന്ധമാണ് ഞങ്ങളുടെത്. ലോകത്തെ ഏത് രാജ്യത്തെ നിക്ഷേപവും ഞങ്ങള്‍ സ്വീകരിക്കും. അമേരിക്കയും റഷ്യയും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഇത്തരം നീക്കം നടത്തിയിട്ടുണ്ട്. അതിനായി രാജ്യം വിശാലമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments