ദുബായ്:അമുസ്ലിം പ്രവാസികളുടെ വ്യക്തിഗത കേസുകൾ തീർപ്പാക്കുന്നതിനായി പുതിയ കോടതി അബുദാബിയിൽ ആരംഭിച്ചു. അമുസ്ലിംകൾക്കുള്ള വ്യക്തിഗത സ്റ്റാറ്റസ് നിയമം, കുടുംബകാര്യങ്ങളുടെ നിയന്ത്രണത്തിന് ആവശ്യമായ സിവിൽ തത്വങ്ങൾ നടപ്പാക്കുന്നതാണ് കോടതി.
ലോകത്തിൽ അമുസ്ലിമുകൾക്കായി ഇത്തരത്തിലൊരു കോടതി ആദ്യമായിട്ടാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു.ഇതര വ്യക്തിത്വ വിഷയങ്ങൾ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കുന്നതിനായി അബുദാബി എമിറേറ്റിന്റെ ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത്.
അമുസ്ലിംകളുടെ കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ജുഡീഷ്യൽ സംവിധാനം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലൊരു സംരംഭം നീതിന്യായ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു. പുതിയ കോടതിയിലെ എല്ലാ നടപടിക്രമങ്ങളും അറബിക്കിലും ഇംഗ്ലീഷിലും ആയിരിക്കും.
Comments