ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഐ എസ് ആർ ഒ. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ എത്തിക്കാൻ ആറു സുപ്രധാന കരാറുകളിലാണ് ഒപ്പിട്ടിരിക്കുന്നത്. 2021-23 വർഷത്തിനുള്ളിലാണ് ഇന്ത്യ നാല് വിദേശരാജ്യങ്ങളുടെ ആറ് കരാറുകളിലൂടെ വിവിധ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്നത്.
ഐ എസ് ആർ ഒയുടെ ഭാവി പദ്ധതികളെക്കുറിച്ച് രാജ്യസഭയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് തീരുമാനം അറിയിച്ചത്. ആറു ഉപഗ്രഹ വിക്ഷേപണ കരാറുകളി ലൂടെ 1200 കോടി രൂപയാണ് സമ്പാദിക്കാനാവുക. വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന മേഖലയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖല വഹിക്കുന്ന പങ്കും സിംഗ് വിവരിച്ചു.
കേന്ദ്രസർക്കാർ പ്രത്യേകമായി രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡാണ് വിദേശ ഉപഗ്രങ്ങൾ വിക്ഷേപിക്കുന്നത്. ഇതുവരെ 34 വിദേശരാജ്യങ്ങളുടെ 342 ഉപഗ്രങ്ങൾ ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ചുകഴിഞ്ഞു. 124 തദ്ദേശീയ ഉപഗ്രങ്ങൾ ഐ എസ് ആർ ഒ ഇതുവരെ വിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ 12 എണ്ണം വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി മാത്രമു ള്ളതാണ്.
Comments