കൊച്ചി:കേരളത്തിൽ എതിർപ്പുകളെ വകവയ്ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ.എന്ത് എതിർപ്പുയർന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ വയ്ക്തമാക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ആദ്യംഎതിർപ്പും സമരവുമായി രംഗത്ത് വന്നത് സി പി എമ്മും പോഷക സംഘടനകളുമാണ്.
പാർട്ടി മുഖപത്രമായ പീപ്പിൾ ഡെമോക്രസിയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരായി 2017 സെപ്റ്റംബർ 24 ന് പാർട്ടി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിരുന്നു.പദ്ധതി ചിലവും,സർക്കാരിനുണ്ടാവുന്ന സാമ്പത്തിക ചിലവും,പാരിസ്ഥിതിക സാമൂഹികാഘാതവും ചൂണ്ടിക്കാട്ടിയായിരുന്നു പീപ്പിൾസ് ഡെമോക്രസിയിലെ വിമർശനം
കോർപ്പറേറ്റുകളെയും ,കോണ്ട്രാക്ടിംഗ് ലോബികളെയും,സഹായിക്കാനാണ് പദ്ധതി,ഇന്ത്യൻ റയിൽവെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അതിവേഗ റെയിൽ പദ്ധതി ഒരു വെള്ളാനയാണ്,സമ്പന്നരായ ഒരു വിഭാഗം യാത്രക്കാർക്ക് മാത്രമേ പദ്ധതി പ്രയോജനപ്പെടൂ എന്നിങ്ങനെ പദ്ധതിക്കെതിരെ അക്കമിട്ട് പീപ്പിൾ ഡെയ്ലിയിൽ എതിർപ്പുയർത്തിയിരുന്നു.
2018 മെയ് മാസം മഹാരാഷ്ട്രയിലെ പാൽഗറിൽ ഗോത്ര ജനതയെ അണി നിരത്തിക്കൊണ്ട് സിപിഎമ്മും കിസാൻ സഭയും അതി വേഗ റെയിൽ വിരുദ്ധ സമരവും സംഘടിപ്പിച്ചിരുന്നു. കുടിവെള്ള സ്രോതസ്സുകൾ അടക്കം തകർത്തു കൊണ്ടായിരിക്കും അതിവേഗ റെയിൽ പൂർത്തിയാവുക എന്നാണ് മാർച്ചിനെ അഭിസംബോധന ചെയ്ത നേതാക്കൾ പ്രസംഗിച്ചത്.
അതെ സമയം കടക്കെണിയിലായ കേരളത്തിൽ ഇത്തരം അതി വേഗ റയിൽവേ പദ്ധതി പ്രായോഗികം അല്ലെന്നും,വൻ അഴിമതിയാണ് സിപിഎം ഇത് വഴി ലക്ഷ്യമിടുന്നതും എന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.കെ റെയിൽ പദ്ധതിക്കായി സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലെന്നും വിമർശനം ശക്തമാണ്.
കേരളത്തിന് പുറത്ത് അതിവേഗ റെയിൽ പദ്ധതിയെ നഖശിഖാന്തം എതിർക്കുകയും കേരളത്തിൽ പദ്ധതിക്കായി വാദിക്കുകയും ചെയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇരട്ടത്താപ്പാണ് ഇതിൽ വ്യക്തമാവുന്നത്.സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ കെ റെയിൽ പദ്ധതിയിൽ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യം ഉന്നയിക്കുന്നുണ്ട്.
Comments