ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ വീട് തിരിച്ചറിയാൻ തലേരാത്രി അജ്ഞാത സംഘം എത്തി. എസ്ഡിപിഐ തീവ്രവാദികളുടെ സംഘത്തിൽ പെട്ടവരാണ് തലേന്ന് ഇവിടെ എത്തിയതെന്നാണ് സൂചന. തലേന്ന് രാത്രി 10 മണിയോടെയാണ് അപരിചിതരായ രണ്ട് പേർ സംശയാസ്പദമായ സാഹചര്യത്തിൽ വീടിന് മുന്നിൽ ചുറ്റിക്കറങ്ങിയത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ രഞ്ജിത്തിന്റെ അമ്മ വിനോദിനി ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഒന്നുമില്ലെന്ന് പറഞ്ഞ് രണ്ട് പേരും തിരികെ പോവുകയായിരുന്നു.
കൊലപാതകം നടത്തുന്നതിന് മുന്നോടിയായി രഞ്ജിത്തിന്റെ സാന്നിദ്ധ്യം വീട്ടിൽ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രണ്ടു പേർ ഇവിടെയെത്തിയതെന്നാണ് സൂചന. ഇന്നലെ അവധിയായതിനാൽ പത്രവായന കഴിഞ്ഞ ശേഷം രഞ്ചിത്ത് നടക്കാൻ പോകാനിരിക്കുകയായിരുന്നു. ഇതിന് തൊട്ടുമുൻപാണ് അക്രമികൾ വീടിനുള്ളിലേക്ക് തള്ളിക്കയറി ക്രൂരമായ കൊലപാതകം നടത്തിയത്. രാവിലെ 6.15ഓടെ മൂത്ത മകൾ ഭാഗ്യ ട്യൂഷൻ ക്ലാസിൽ പോകുന്നതിന് വേണ്ടിയാണ് വാതിൽ തുറന്നത്. പിന്നീട് ഇത് അടച്ചിടാതെ ചാരിയിടുകയായിരുന്നു. ഈ വാതിൽ തള്ളിത്തുറന്നാണ് അക്രമി സംഘം അകത്തേക്ക് കയറിയത്
Comments