കൊച്ചി:പ്രധാന നഗരങ്ങളിലെ ഷോപ്പിംഗ് മാളുകൾ തീവ്രവാദികൾ താവളമാക്കി മാറ്റുന്നതായി സൂചന.
കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.മാളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജീവനക്കാരായി എത്തിയവരിൽ ഭൂരിഭാഗവും ഇസ്ലാമിസ്റ്റുകളായ തീവ്രവാദ പ്രവർത്തകർ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയും,നേരിട്ടും നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം.മാളിലെ ഹൈപ്പർമാർക്കറ്റ് ഇവരുടെ പ്രധാന കേന്ദ്രമാണെന്ന് സൂചനയുണ്ട്.മാൾ ജീവനക്കാരുടെ ഹോസ്റ്റലുകളിലും,പ്രത്യേകം വീടുകളിലുമായാണ് ഇവർ താമസിക്കുന്നത്.ഇവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലും,ആലുവയിലും നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ കൂട്ടമായി ഇവർ എത്തിയത്.
സിഎഎ,എൻആർസി വിരുദ്ധ സമരങ്ങളിലും കൂട്ടമായി ഇവർ എത്തിയിരുന്നു.രാജ്യവിരുദ്ധ സമരങ്ങളിൽ കൊച്ചിയിലെ മാളിൽ നിന്നും വൻ സാന്നിധ്യം ഉണ്ടായത് രഹസ്യാനേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു കഴിഞ്ഞ ദിവസം നടന്ന പ്രകടനകളെക്കുറിച്ച് ഇന്റലിജൻസ് വിവരം ശേഖരിക്കുന്നുണ്ട്.തിരുവനന്തപുരത്തും സമീപ കാലത്ത് ഉയർന്നു വന്ന മാളിൽ തീവ്രവാദികൾ ജീവനക്കാരായി എത്തുന്നുണ്ടെന്നാണ് വിവരം. ഷോപ്പിംഗ് മാളുകളിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികളും ജീവനക്കാരായുണ്ട്.കൊച്ചി കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്ന വിവരം സംസ്ഥാന പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അടുത്തിടെ കൊച്ചിൻ ഷിപ് യാർഡിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ അറസ്റ്റിൽ ആയിരുന്നു.
ഈ സാഹചര്യത്തിൽ കൂടിയാണ് കൊച്ചിയിലെ പ്രധാന മാളും രഹസ്യാനേഷണ ഏജൻസികളുടെ നിരീക്ഷണ വലയത്തിൽ ആവുന്നത്
മാളുകൾ തീവ്രവാദ പ്രവർത്തകരുടെ കേന്ദ്രമായി മാറുന്നുണ്ടെന്നും,ഇവരുടെ താമസ സ്ഥലങ്ങളിൽ ആയുധം ശേഖരിക്കുന്നുണ്ടെന്നും,പോലീസ് പരിശോധന ഉണ്ടാവാണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Comments