മോസ്കോ: ഉക്രൈനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. എന്നാൽ ഉക്രൈൻ അതിർത്തി ലംഘിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി.
അമേരിക്കൻ പ്രസിഡന്റ് ജോബൈഡനുമായി നടത്തിയ സംഭാഷണത്തിൽ ഉക്രൈൻ വിശയത്തിൽ ഒട്ടും മയപ്പെടുത്താത്ത സമീപനമാണ് പുടിൻ സ്വീകരിച്ചത്. നാറ്റോ സഖ്യവും യൂറോപ്യൻ യൂണിയനും ജി-7 രാജ്യങ്ങളും സംയുക്തമായി റഷ്യൻ നയത്തെ വിമർശിച്ചിരി ക്കുകയാണ്. ഇവരെല്ലാം ചേർന്നുള്ള നടപടി ഏറ്റുവാങ്ങാൻ തയ്യാറായിക്കോളൂ എന്ന നിലപാടാണ് അമേരിക്ക തുറന്നുപറഞ്ഞിരിക്കുന്നത്.
ഉക്രൈൻ നടത്തുന്ന ഭീകരതയ്ക്കെതിരെയാണ് അതിർത്തിയിൽ റഷ്യ യുദ്ധസമാന പ്രതിരോധം നടത്തുന്നത്. റഷ്യ തങ്ങളുടേതെന്ന് വാദിക്കുന്ന സ്ഥലം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി തർക്കം നിലനിൽക്കുകയാണ്. ഒരുകാലഘട്ടത്തിൽ തങ്ങളുടേതായ ഭൂവിഭാഗം റഷ്യയാണ് കയ്യടക്കിയതെന്ന വാദമാണ് ഉക്രൈൻ ഉയർത്തുന്നത്.
അതേ സമയം റഷ്യയെ പ്രതിരോധിക്കാൻ ഭീകരരെ ഉപയോഗിക്കുന്നുവെന്നാണ് പുടിൻ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ സൈനിക നീക്കമാണ് റഷ്യ നടത്തിയത്. ഒന്നര ലക്ഷം സൈനികരേയും മറ്റ് സംവിധാനങ്ങളേയുമാണ് ഉക്രൈൻ അതിർത്തിയിലേക്ക് കൊടും ശൈത്യകാലത്ത് റഷ്യ നീക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ഉക്രൈന് പിന്തുണയുമായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയത്. ഉക്രൈനെ രക്ഷിക്കാൻ ജോ ബൈഡൻ പുടിനുമായി വെർച്വൽ സംവിധാനത്തിൽ നടത്തിയ ചർച്ചയിൽ സൈനിക നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് പുടിൻ ശക്തമായ നിലപാടാണ് അറിയിച്ചത്.
Comments