ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസിന്റെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്. പരിസ്ഥിതി വിഷയങ്ങളിലുൾപ്പെടെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്. തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്ന് രാവിലെ 10.15നാണ് അന്തരിച്ചത്. ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നാല് തവണ എംഎൽഎയും ഒരു തവണ എംപിയുമായി. പി.ടി.തോമസിന്റെ ഭൗതികദേഹം രാത്രിയോടെ റോഡ് മാർഗം കൊച്ചിയിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ തൃക്കാക്കര മണ്ഡലത്തിലും, ഡി.സി.സി ഓഫീസിലും, ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും.
Comments