കാഴ്ചയിൽ കുഞ്ഞൻ; പൊട്ടിത്തെറിച്ചാൽ ഭീകരൻ; ഗ്രനേഡുകളുടെ കഥ
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Video

കാഴ്ചയിൽ കുഞ്ഞൻ; പൊട്ടിത്തെറിച്ചാൽ ഭീകരൻ; ഗ്രനേഡുകളുടെ കഥ

Janam Web DeskbyJanam Web Desk
Dec 23, 2021, 05:09 pm IST
A A

ഭൂം…. എന്ന വലിയ ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുന്ന ഗ്രനേഡുകൾ എന്താണെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. ഗ്രനേഡ് ആക്രമണം, ഭീകരരിൽ നിന്നും ഗ്രനേഡുകൾ പിടിച്ചെടുത്തു തുടങ്ങിയ വാർത്തകൾ നിത്യവും കേൾക്കുന്നവരാണ് നമ്മൾ. ആരാണ് ഗ്രനേഡുകൾ കണ്ടുപിടിച്ചത്. ഈ ചോദ്യത്തിന് ചരിത്രത്തിൽ വ്യക്തമായ ഉത്തരം ഇല്ലെങ്കിലും വില്യം മിൽസ് എന്ന ഇംഗ്ലീഷുകാരനാണെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അറിയാം ഗ്രനേഡുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്ന്.
ഏറു ബോംബുകൾ അഥവാ ഗ്രനേഡുകൾ എന്ന സ്‌ഫോടക വസ്തുവിന്റെ ചരിത്രം ആരംഭിക്കുന്നത് 15ാം നൂറ്റാണ്ടിനും മുൻപാണ്. 15ാം നൂറ്റാണ്ടിൽ ഗ്രനേഡുകൾക്ക് വലിയ പ്രചാരം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിന് മുൻപേ ഗ്രനേഡുകൾ പിറവിയെടുത്തിരുന്നു എന്ന് വേണം അനുമാനിക്കാൻ. ഗ്രനേഡുകൾ എറിയുന്നതിന് വേണ്ടി മാത്രം സൈന്യങ്ങൾ ആളുകളെ എടുത്തിരുന്നുവെന്നാണ് ചരിത്രം. അതും അതി ശക്തരായ ആളുകളെ.

15ാം നൂറ്റാണ്ടിൽ തന്നെ ഗ്രനേഡുകൾക്ക് യുദ്ധത്തിൽ വലിയ സ്ഥാനം ഉണ്ടായിരുന്നു. ഇരുമ്പു കഷ്ണങ്ങളും വെടിമരുന്നും നിറച്ചായിരുന്നു യുദ്ധങ്ങൾക്കായി ഗ്രനേഡുകൾ തയ്യാറാക്കിയിരുന്നത്. ഇതിനും സൈന്യത്തിൽ പ്രത്യേകം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ഏകദേശം 17 ാം നൂറ്റാണ്ടിന്റെ അവസാനത്തോട്കൂടി ഗ്രനേഡുകൾ ഉപയോഗിക്കാതെയായി. പിന്നീട് 1904ലാണ് ഗ്രനേഡുകൾ വീണ്ടും യുദ്ധ മുഖത്ത് സജ്ജീവമാകുന്നത്.

1904 ലായിരുന്നു റഷ്യ- ജപ്പാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ വന്ന ഒന്നാം ലോക മഹായുദ്ധത്തിലും ഗ്രനേഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ബ്രിട്ടീഷുകാർ ആയിരുന്നു യുദ്ധത്തിൽ ഗ്രനേഡുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെടിമരുന്നിനൊപ്പം കല്ലുകളോ, ഇരുമ്പ് കഷ്ണങ്ങളോ ചേർത്തായിരുന്നു ഗ്രനേഡുകൾ നിർമ്മിച്ചിരുന്നത്. ഫ്യൂസ് ഉപയോഗിച്ചായിരുന്നു ഇത്തരം ഗ്രനേഡുകൾ നിർമ്മിച്ചിരുന്നത്.

എന്നാൽ ഉപയോഗിക്കുന്നവർക്ക് തന്നെ നാശമുണ്ടാക്കുന്ന അത്രയും അപകടകാരിയായിരുന്നു ഇത്തരം ഗ്രനേഡുകൾ. യുദ്ധത്തിനിടെ കൈയിൽ നിന്നും ഗ്രനേഡ് പൊട്ടിത്തെറിച്ച് നിരവധി ബ്രിട്ടീഷ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതോടെ എറിയുന്നവർക്ക് അപകടം സംഭവിക്കാത്ത തരത്തിലുള്ള ഗ്രനേഡുകൾ നിർമ്മിക്കാനുള്ള ശ്രമം ബ്രീട്ടീഷ് സൈന്യം ആരംഭിച്ചു. ഇംഗ്ലീഷ് എഞ്ചിനീയർ ആയ വില്യം മിൽസും ഇവർക്കൊപ്പം ചേർന്നു. അങ്ങിനെ 1915 ൽ മിൽസ് എറിയുന്നവർക്ക് അപകടം സംഭവിക്കാത്ത തരത്തിലുള്ള ഗ്രഡേനുകൾ കണ്ടുപിടിച്ചു. മിൽസ് ബോംബ് എന്നായിരുന്നു അദ്ദേഹം കണ്ടുപിടിച്ച ഗ്രനേഡുകൾക്ക് പേര് നൽകിയിരുന്നത്.

രണ്ട് പിന്നുകളും ഒരു ഫ്യൂസും ചേർത്തായിരുന്നു മിൽസ് ഗ്രനേഡുകൾ നിർമ്മിച്ചത്. എറിഞ്ഞ് അൽപ്പനേരത്തിന് ശേഷം അന്തരീക്ഷത്തിൽവെച്ചു തന്നെ തീ പിടിക്കുകയും, ഇതിന് നാല് സെക്കന്റിന് ശേഷം മാത്രം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന തരത്തിലുളളവയായിരുന്നു ഗ്രനേഡുകൾ. അതു കൊണ്ടുതന്നെ എറിയുന്ന ആൾക്ക് സുരക്ഷിത സ്ഥലത്തേക്ക് മാറാനും കഴിയും.

പിന്നീടുള്ള യുദ്ധങ്ങളിലെല്ലാം, മിൽസ് ബോംബുകൾ ആണ് ബ്രിട്ടീഷ് സൈന്യം വ്യാപകമായി ഉപയോഗിച്ചിരുന്നത്. എറിയുന്നാൾക്ക് അപകടം ഉണ്ടാകില്ല എന്നതും, ശത്രുക്കൾക്ക് സർവ്വനാശം വിതയ്‌ക്കുമെന്നതും ഗ്രനേഡുകളെ ബ്രിട്ടീഷ് സൈന്യത്തിന് പ്രിയപ്പെട്ടതാക്കി. അക്കാലത്ത് യുദ്ധത്തിനായി ബ്രിട്ടീഷ് സൈനികർ മൂന്ന് കോടിയോളം ഗ്രനേഡുകൾ വാങ്ങിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഗ്രനേഡിന്റെ മേന്മ തിരിച്ചറിഞ്ഞ മറ്റ് രാജ്യങ്ങളിലെ സൈനികർ എല്ലാം തന്നെ വ്യാപകമായി പിന്നീട് ഗ്രനേഡുകൾ നിർമ്മിക്കാൻ ആരംഭിച്ചു. ഏറ്റവും പ്രഹരശേഷിയുള്ള ഗ്രനേഡുകളായിരുന്നു ഓരോ സൈന്യത്തിനും ആവശ്യം. ഇതിനായുള്ള പരീക്ഷണങ്ങൾക്ക് എത്ര വലിയ തുകയും ചിലവഴിക്കാൻ അന്നത്തെ ഭരണകൂടങ്ങളും തയ്യാറായിരുന്നു. ഇത്തരത്തിൽ നടന്ന നിരവധി പരീക്ഷണങ്ങളുടെ ഫലമാണ് നാം ഇന്ന് കാണുന്ന അതിപ്രഹര ശേഷിയുളള ഗ്രനേഡുകൾ.

Tags: #wargranadeBritishersinvensionfirst world war
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കെ.എസ്.ആർ.ടി.സി പെൻഷൻ; പ്രത്യേക സഹായമായി 146 കോടി രൂപ നൽകും; തുക നൽകുന്നത് സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുത്ത്

Next Post

അഫ്ഗാനിസ്ഥാനിൽ വൻസ്ഫോടനം; ലക്ഷ്യമിട്ടത് കൂട്ടക്കൊലയെന്ന് സംശയം; ബോബ് പൊട്ടിയത് പാസ്പോർട്ട് ഓഫീസിന് സമീപം; നിരവധി പേർക്ക് പരിക്ക്

More News from this section

‘ഞണ്ടുകളുടെ രാജാവ്’; ഹമ്മർ ഹണ്ട് തുടങ്ങുന്നു; വ്യത്യസ്തമായ ഒരു പരസ്യചിത്രം

‘ഞണ്ടുകളുടെ രാജാവ്’; ഹമ്മർ ഹണ്ട് തുടങ്ങുന്നു; വ്യത്യസ്തമായ ഒരു പരസ്യചിത്രം

കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ

കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ

‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ വൈറലാകുന്നു; ഹൃദയ സ്പർശിയായ വീഡിയോ കാണാം

‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ വൈറലാകുന്നു; ഹൃദയ സ്പർശിയായ വീഡിയോ കാണാം

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്‌ക്ക്; സൈനികനായ മകനെ മാറോടണച്ച് അമ്മ; ഹൃദ്യമായ വീഡിയോ

വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്‌ക്ക്; സൈനികനായ മകനെ മാറോടണച്ച് അമ്മ; ഹൃദ്യമായ വീഡിയോ

17 സംസ്ഥാനങ്ങളിലൂടെ ഒറ്റയ്‌ക്ക് ബുള്ളറ്റിൽ കറങ്ങിയ തൃപ്പൂണിത്തുറക്കാരി; ആർ ജെ അംബിക കൃഷ്ണ

17 സംസ്ഥാനങ്ങളിലൂടെ ഒറ്റയ്‌ക്ക് ബുള്ളറ്റിൽ കറങ്ങിയ തൃപ്പൂണിത്തുറക്കാരി; ആർ ജെ അംബിക കൃഷ്ണ

Load More

Latest News

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies