കൊറോണ വ്യാപനം കുറഞ്ഞ് ജനങ്ങൾ പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങാൻ തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് സ്ഥിരീകരിച്ചത്. പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാൻ മാസ്കും സാനിറ്റൈസറും സമൂഹിക അകലവും കർശമായി പാലിക്കാൻ എല്ലാ രാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് തുണികൊണ്ട് നിർമ്മിച്ച മാസ്കിന്റെ അപകട സാധ്യതകളെ കുറിച്ച് ലോകാരോഗ്യ സംഘടന വീണ്ടും മുന്നിറിയിപ്പ് നൽകുന്നത്.
ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് ശേഷം മാസ്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് അനേകം ചർച്ചകൾ ലോകാരോഗ്യ സംഘടന നടത്തിയിരുന്നു. ഒന്നാം തരംഗ വ്യാപന സമയത്ത് തന്നെ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ദർ വ്യക്തമാക്കിയിരുന്നു. സർജിക്കൽ മാസ്ക് അല്ലെങ്കിൽ എൻ95 മാസ്കുകൾ ധരിക്കാനാണ് ലോകാരോഗ്യ സംഘടനയടക്കം നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ജനങ്ങൾ അവരുടെ വസ്ത്രത്തിന് അനുയോജ്യമായ രീതിയിലും, അവരുടെ സൗകര്യത്തിന് അനുസരിച്ചും തുണികൊണ്ട് നിർമ്മിച്ച മാസ്ക് ഉപയോഗിക്കാൻ തുടങ്ങി. കൊറോണ രണ്ടാം തരംഗ വ്യാപന സമയത്തും ഇത്തരം മാസ്കുകളുടെ അപകട സാധ്യത ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ലോകം ഒമിക്രോൺ ഭീതിയിൽ കഴിയുമ്പോൾ, തുണികൊണ്ട് നിർമ്മിച്ച മാസ്ക് പൂർണമായും ഒഴിവാക്കാനാണ് ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നത്.
‘തുണികൊണ്ടുള്ള മാസ്ക് കാണാൻ ഭംഗിയുള്ളതാണ്. വ്യത്യസ്ത നിറങ്ങളിൽ എത്തുന്ന ഇവ അണിയാനും ഏവർക്കും ഇഷ്ടമാണ്. എന്നാൽ ഇത് ഭംഗിക്കായി ധരിക്കുന്നതല്ല. വൈറസിൽ നിന്ന് സംരക്ഷണം നേടാൻ ധരിക്കുന്നതാണ്. ഇപ്പോൾ മാസ്ക് എന്ന വസ്തു ഒരു ഫാഷൻ ആയി മാറി. അതിന്റെ യഥാർത്ഥ ഉപയോഗം ഏവരും മറന്ന് തുടങ്ങി’ ഓക്സ്ഫോർഡ് സർവകലാശാലയിലെ ആരോഗ്യ വിദഗ്ദർ പറഞ്ഞു. രണ്ട് ലെയർ അല്ലെങ്കിൽ മൂന്ന് ലെയറുള്ള മാസ്കുകൾ ധരിക്കുന്നതാണ് ഉചിതം. തുണികൊണ്ടുള്ള മാസ്ക് എത്ര ഭംഗിയുള്ളതാണെന്ന് അവകാശപ്പെട്ടാലും, എത്ര വിലപിടിപ്പുള്ളതായാലും യാതൊരു സുരക്ഷയും നൽകുന്നില്ലെന്നും ഓക്സ്ഫോർഡ് സർവകലാശാലയിലെ ആരോഗ്യ വിദഗ്ദർ കൂട്ടിച്ചേർത്തു.
എൻ95 മാസ്കുകളും സർജിക്കൽ മാസ്കുകളും മികച്ച സുരക്ഷയാണ് നൽകുന്നത്. അന്തരീക്ഷത്തിലുള്ള 95 ശതമാനം അണുക്കളെ വായയിലും മൂക്കിലും പ്രവേശിക്കാൻ ഇവ അനുവദിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറയുന്നത്.
Comments