ന്യഡൽഹി: ഒമിക്രോൺ വ്യാപനത്തിനിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ എൻകെ അറോറ. കൊറോണ വൈറസിന്റെ പുതിയ വകഭേദം 12 മുതൽ 18 വയസ് വരെയുള്ള കുട്ടികളെ സാരമായി ബാധിക്കുമെന്നാണ് അറോറയുടെ വെളിപ്പെടുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ അവരുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു.
അറോറയുടെ കണ്ടെത്തൽ പ്രകാരം 12 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കൊറോണയുടെ അടുത്ത തരംഗത്തിന് ഇരയാകുന്നത്. കൗമാരപ്രായക്കാർക്കും വാക്സിൻ നൽകാമെന്ന ഉത്തരവ് വന്നത് തികച്ചും അനുഗ്രഹമാണെന്നും രാജ്യത്തെ മുഴുവൻ കൗമാരക്കാരും വാസ്കിൻ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തി അവരുടെ സംരക്ഷണത്തിന് കൂടുതൽ മുൻതൂക്കം നൽകണമെന്നാണ് അറോറയുടെ അഭിപ്രായം.
അധികം വൈകാതെ തന്നെ ഈ പ്രായത്തിലുള്ള കുട്ടികളുടെ വാക്സിനേഷൻ പ്രക്രിയ ആരംഭിക്കണം. നാല് ആഴ്ചത്തെ ഇടവേളകളിലായി രണ്ട് ഡോസ് വാക്സിനാണ് കൗമാരക്കാർ സ്വീകരിക്കേണ്ടത്. ഇതിന് യാതൊരു കാലതാമസവും ഉണ്ടാകരുത്.
15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഡോ. അറോറയുടെ ഈ വെളിപ്പെടുത്തൽ. ജനുവരി 3 മുതലാണ് രാജ്യത്ത് കൗമാരക്കാരുടെ വാക്സിനേഷൻ ആരംഭിക്കുന്നത്.
Comments