പത്തനംതിട്ട : സംസ്ഥാന സർക്കാർ പദ്ധതിയായ കെ റെയിലിനെതിരെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. അതിവേഗ റെയിൽ പാതയെ എതിർക്കുന്ന പാർട്ടി കേരളത്തിൽ അത് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. നന്ദിഗ്രാമിൽ നിന്നും ബംഗാളിൽ നിന്നുമുള്ള അനുഭവങ്ങൾ മറക്കരുത് എന്നും പ്രവർത്തകർ പറഞ്ഞു.
ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്‌ട്രയിൽ പ്രതിഷേധിക്കുന്ന പാർട്ടി എന്തുകൊണ്ട് കേരളത്തിൽ അതിനെ പിന്തുണയ്‌ക്കുന്ന എന്ന ചോദ്യങ്ങളാണ് ഉയർന്നത്. പീപ്പിൾസ് ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്‌ട്രയിൽ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇത് ഓർമ്മിപ്പിച്ചായിരുന്നു വിമർശനം.
പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്നതിനെ എതിർക്കുന്ന പാർട്ടി നിലപാടിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. 18 വയസിനെ വിവാഹപ്രായമായി നിലനിർത്താൻ പാർട്ടി പിന്തുണയ്‌ക്കുന്നതിനെ സ്ത്രീകൾ അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും വിമർശനമുയർന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കുന്നതിനെ സിപിഎം നേതാക്കൾ എതിർത്തതിന് പിന്നാലെയാണ് പാർട്ടി രൂക്ഷ വിമർശനം ഉന്നയിച്ചത്.
Comments