ആലപ്പുഴ: കേരളം ഒറ്റക്കെട്ടായി നേരിടേണ്ട മഹാവ്യാധിയാണ് ഇസ്ലാമിക മതഭീകരവാദമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി കൊല ചെയ്ത ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ രൺജീത്തിനെ കൊലപ്പെടുത്തിയത് സമൂഹത്തെ ഭയപ്പെടുത്താൻ വേണ്ടിയാണ്. കേവലം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ നടത്തിയ കൊലപാതകമല്ല. മതഭീകരവാദികൾ ലോകത്ത് എല്ലായിടത്തും പരീക്ഷിച്ചിട്ടുളള തന്ത്രം ഇതാണ്.
മറ്റെല്ലായിടത്തും മതഭീകരവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുമ്പോൾ കേരളത്തിൽ അത് സംഘപരിവാറിന്റെ ഉത്തരവാദിത്വം മാത്രമായി മാറുകയാണ്. സമൂഹത്തെയാകെ ആപത്ക്കരമാക്കുന്ന രീതിയിൽ നമ്മുടെ സംസ്ഥാനത്ത് മതഭീകരവാദ സംഘടനകളുടെ സാന്നിദ്ധ്യം ശക്തിപ്പെടുന്നുവെന്നത് കേവലം ബിജെപിക്കാരന്റെയോ ആർഎസ്എസുകാരന്റെയോ വേവലാതിയായി മാത്രം മാറുന്നില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മതഭീകരവാദം മാനവരാശിയുടെ അന്തകരാണ്. ഒരു പരിഷ്‌കൃത സമൂഹത്തിനും മതഭീകരവാദത്തെ വെച്ചുപൊറുപ്പിക്കാനാകില്ല. ബിജെപിയെയും ആർഎസ്എസിനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന മതേതര പാർട്ടികൾ എന്ന് പറയുന്ന എല്ലാവരും ഈ വിപത്തിനെ നേരിടേണ്ടതായി വരുമെന്ന് കെ. സുരേന്ദ്ര്ൻ പറഞ്ഞു.
കേരളത്തിലെ മുസ്ലീം സമുദായത്തിലെ മഹാഭൂരിപക്ഷം ആളുകളും പോപ്പുലർ ഫ്രണ്ടിന്റൈയും എസ്ഡിപിഐയുടെയും ജിഹാദി ഭീകരതയ്‌ക്ക് എതിരായ നിലപാട് ഉളളവരാണ്. പക്ഷെ അവർ നിശബ്ദരാക്കപ്പെടുകയാണ്. സാമൂഹ്യ മേഖലയിൽ എല്ലാ മേഖലകളിലും മതഭീകരവാദികൾ കടന്ന് അക്രമം നടത്താൻ തയ്യാറെടുക്കുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തെ പോലും അവർ നിയന്ത്രിക്കുന്നത് സൂക്ഷ്മമായ പരിശോധനയിൽ കണ്ടുപിടിക്കാൻ സാധിക്കും. മതതീവ്രവാദ സംഘടനകളുടെ ഇംഗിതത്തിന് അനുസരിച്ചാണ് മതേതര പാർട്ടികൾ എന്ന് നടിക്കുന്നവർ സ്ഥാനാർത്ഥി നിർണയം പോലും നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments