വാഷിംഗ്ടൺ ; സ്വകാര്യതാ ലംഘനം ആരോപിച്ച ഗൂഗിളിനെതിരെ ഉള്ള കേസിൽ മാതൃകമ്പനി ആൽഫബെറ്റിന്റെ മേധാവി സുന്ദർ പിച്ചെയെ ചോദ്യം ചെയ്യാൻ ഉത്തരവിട്ട് കോടതി. ഗൂഗിൾ കമ്പനിയുടെ മേധാവിയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്യാൻ കാലിഫോർണിയ ഫെഡറൽ കോടതി ജഡ്ജിയാണ് അനുമതി നൽകിയത്.
ജൂൺ 2020 ലാണ് ഇത് സംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. ഗൂഗിൾ ബ്രൗസിംഗിൽ വളരെ മികച്ച സ്വകാര്യത നൽകുന്ന മോഡാണ് ‘ഇൻകോഹിഷ്യന്റെ’ മോഡ്. എന്നാൽ ഈ മോഡിൽ സെർച്ച് ചെയ്യുമ്പോഴും ഉപയോക്താവിന്റെ വിവരങ്ങൾ ഗൂഗിളിന് ലഭിക്കുന്നുവെന്ന് ആരോപിച്ചാണ് കേസ്.
ഗൂഗിൾ മേധാവിയായ പിച്ചെക്ക് ഈ സ്വകാര്യത ലംഘനത്തെക്കുറിച്ച് അറിയാമായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ്. അതേ സമയം പിച്ചെയെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അത് അനാവശ്യമാണെന്നും ഗൂഗിൾ വക്താവ് പ്രതികരിച്ചു. പരാതിക്കാരന്റെ ആശങ്ക ന്യായമാണെങ്കിൽ കമ്പനി തീർച്ചയായും പ്രതികരിക്കുമെന്നും ഗൂഗിൾ വക്താവ് ജോസ് കസ്റ്റാഡ അറിയിച്ചു.
Comments