തിരുവനന്തപുരം ; കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി സർക്കാർ. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ കെ റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ എംഡിയുടെ അഭ്യർത്ഥന പ്രകാരമാണ് പണം അനുവദിച്ചത്. ഗതാഗത വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
63,941 കോടി രൂപയുടെ ചെലവ് വരുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.
എന്നാൽ കെ റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. നാടിന് ഉപയോഗമില്ലാത്ത പദ്ധതിക്കായി സ്ഥം വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് ജനങ്ങൾ. അതേസമയം കെ റെയിലിന്റെ സാമൂഹിക ആഘാതം സംബന്ധിച്ച് പഠനം നടത്താനിരിക്കുകയാണ് സംസ്ഥാന സർക്കാർ.
Comments