ന്യൂഡൽഹി: ലഹരിക്കടത്തിലെ മുഖ്യപ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ ആൾക്കൂട്ടാക്രമണം. സിനിമയെ വെല്ലുന്ന കാഴ്ചകൾ അടങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമമാണ് ആദ്യം പുറത്തുവിട്ടത്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസിന് നേരെ ആൾക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കുന്നതാണ് ദൃശ്യങ്ങൾ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
दिल्ली में एन्टी नारकोटिक्स टीम पर हमला।
इंद्रपुरी जे जे कॉलोनी में ड्रग्स सप्लायर को पकड़ने गई थी @dcp_outernorth की एंटी नारकोटिक्स टीम ।
बचाव में पुलिस ने की फायरिंग,
दो लोगों के घायल होने की खबर।आरोपियों के परिवारवालों का पुलिस पर बदसलूकी और लूट का आरोप। pic.twitter.com/Qeez322ow0— Madhurendra kumar (@Madhurendra13) January 1, 2022
പ്രാണരക്ഷാർത്ഥം പോലീസ് വെടിയുതിർത്ത് പ്രത്യാക്രമണം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ നാല് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ രാവിലെ 8.30ഓടെയാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്.
ഏറെ നാളായി പോലീസിന്റെ പിടികിട്ടാപ്പുള്ളിയായിരുന്നു ലഹരിക്കടത്തിലെ പ്രധാനിയായ ധരംവീർ. ഡൽഹി പോലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് ഇയാളെയും സംഘത്തെയും പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഇൻസ്‌പെക്ടർ ബ്രിജ്പാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു എത്തിയത്. നാർകോട്ടിക്‌സ് കേസിൽ ധരംവീറിനെതിരെ ജാമ്യമില്ലാ വാറണ്ടും പോലീസ് കരുതിയിരുന്നു.
ധരംവീറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയ പോലീസിന് പ്രതിയെ കണ്ടെത്താനായില്ല. എങ്കിലും പോലീസ് പരിശോധന തുടർന്നു. ഒടുവിൽ വീടിന് പുറത്തിറങ്ങിയ പോലീസിനെ കാത്തുനിന്നത് കൈകളിൽ വടിയും കല്ലുകളുമായുള്ള അറുപതോളം പേരടങ്ങുന്ന സംഘമായിരുന്നു. ഇവർ പോലീസിനെ കല്ലെടുത്തെറിയാനും ആക്രമിക്കാനും തുടങ്ങി. ജനക്കൂട്ടത്തെ ഓടിക്കാൻ ആദ്യം പോലീസ് ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും കാര്യമുണ്ടായില്ല.
തുടർന്ന് പോലീസിന് നേരെ പാഞ്ഞടുക്കുന്നവരുടെ കാലിലേക്ക് വെടിയുതിർത്ത് സംഘളം പ്രത്യാക്രമണം നടത്തി. ആൾക്കൂട്ടത്തിലെ രണ്ട് പേർക്ക് വെടിയേറ്റിട്ടുണ്ട്. ഇവരും പരിക്കേറ്റ പോലീസുകാരും സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്ഥലത്ത് നിന്നും പോലീസിന്റെ കണ്ണിൽപ്പെടാതെ ധരംവീർ ഓടിരക്ഷപ്പെട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.















