ഒരു സ്ഥാപനത്തിൽ ജോലിയെടുക്കാൻ ഏത് ജീവനക്കാരനും അല്ലെങ്കിൽ ജീവനക്കാരിക്കും പറ്റും. എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പോരായ്മകൾ പൊതുസമൂഹത്തിനോട് വെളിപ്പെടുത്തി ആ സ്ഥാപനത്തെ പൂട്ടിക്കാൻ എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അത്തരമൊരു പ്രവൃത്തിയിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ന്യൂയോർക്കിലെ ഒരു ജീവനക്കാരി. സോഷ്യൽ മീഡിയ ‘മാസ് എംപ്ലോയി’ എന്ന് പേരിട്ട ജീവനക്കാരിയുടെ കഥയെന്താണെന്ന് നോക്കാം..
നാം വാങ്ങുന്ന ഒരു വസ്ത്രത്തിന്റെ വിലയിലും ഗുണമേന്മയിലും വിട്ടുവീഴ്ച വരുത്താൻ പൊതുവെ ആരും തയ്യാറാകാറില്ല. ഉൽപാദനത്തിൽ പിഴവോ തകരാറോ സംഭവിച്ച വസ്തുവാണെന്ന് തിരിച്ചറിഞ്ഞാൽ പൈസ കൊടുത്ത് വാങ്ങാൻ ഉപഭോക്താക്കൾ താൽപ്പര്യപ്പെടില്ല. അങ്ങനെയെങ്കിൽ ധരിക്കാൻ ഉദ്ദേശിക്കുന്ന വസ്ത്രത്തിൽ നിറയെ മൂട്ടകളാണെന്ന് അറിഞ്ഞാലോ.. അത്തരം വസ്ത്രങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് പോകാൻ പോലും ആരും മടിക്കും. അതുതന്നെയാണ് ന്യൂയോർക്കിലെ എച്ച്&എം സ്‌റ്റോറിനും സംഭവിച്ചത്.
സ്ഥാപനത്തിൽ തൂക്കിയിട്ടിരിക്കുന്ന ഹൂഡികളിൽ (തല മറയ്‌ക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രം) നിറയെ കൊച്ചു മൂട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ചിത്രങ്ങൾ. എല്ലാ പേരുവിവരവും കടയുടെ വിശദാംശങ്ങളും ചേർത്ത് ഇക്കാര്യം കടയിലെ ജിവനക്കാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
I work at the H&M in the Oculus at World Trade & today a customer discovered lice on a rack of hoodies. They’re not closing the store nor are they notifying employees of the problem. The section was just blocked off. pic.twitter.com/eAIlOxfmJu
— Choy Choy 🎋 (@Madesonee_) December 29, 2021
ട്വീറ്റിന് പിന്നാലെ തന്നെ ജീവനക്കാരി സ്ഥാപനത്തിൽ നിന്നും രാജിവെക്കുകയും ചെയ്തു. 2,300ലധികം റീട്വീറ്റുകൾ പോയ പോസ്റ്റ് വൈറലായതോടെ കടപൂട്ടേണ്ട അവസ്ഥയിലായി. ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ അതീവ ഗൗരവമായി കണക്കാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എച്ച് & എം താൽകാലികമായി പൂട്ടുകയാണ് ചെയ്തത്.
Comments