ടോക്കിയോ: ജീവിച്ചിരിക്കുന്നവരിൽ വെച്ച് ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് ജപ്പാനിലെ കാനേ ടനാക്ക. 2022 ജനുവരി രണ്ട് എന്ന ദിനം കടന്നുപോയതോടെ ലോകത്തിന്റെ മുത്തശ്ശിക്ക് 119 വയസ് തികഞ്ഞു.
【大快挙】119歳到達🎉
無事に119歳を迎えることができました!
サラ・ナウスさん以来22年ぶりの119歳到達です🎊最新のカ子さんの写真です📸
12月に親戚が会いに行った時のものです。たくさんの方々に支えられてここまでくることが出来ました🙌
これからも楽しく明るく元気に過ごしてほしいです😊 pic.twitter.com/K38jXDTIQ3— 田中カ子 (@tanakakane0102) January 1, 2022
1903ൽ ജപ്പാനിലായിരുന്നു ടനാക്കയുടെ ജനനം. ലോകത്തിലെ ആദ്യ വിമാനം റൈറ്റ് സഹോദരൻമാർ കണ്ടുപിടിച്ച അതേ വർഷമാണിത്. ഒന്നാം ലോകമഹായുദ്ധത്തിന് ഏതാണ്ട് 11 വർഷങ്ങൾക്ക് മുമ്പ്.
ഒടുവിൽ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ജപ്പാനിലെ ഫുക്കോകയിൽ പസിലുകൾ പരിഹരിക്കുകയെന്ന തന്റെ ഇഷ്ട വിനോദത്തിലേർപ്പെട്ട് തുടരുകയാണ് അവർ. ഫുക്കോകയിലെ ഒരു നഴ്‌സിങ് ഹോമിലാണ് ഇപ്പോഴുള്ളത്. പ്രയാധിക്യം മൂലം സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെങ്കലും ആംഗ്യങ്ങൾ ഉപയോഗിച്ച് മുത്തശ്ശി ആശയവിനിമയം നടത്തും.
1922ൽ ഹിദിയോ ടനാക്കയെ വിവാഹം കഴിച്ച കാനേ ടനാക്ക അഞ്ച് കുട്ടികളുടെ അമ്മയായി. തന്റെ ഭർത്താവ് ഹിദിയോയും മൂത്ത മകനും രണ്ടാം സിനോ-ജപ്പാനീസ് യുദ്ധത്തിൽ പങ്കെടുത്തവരാണ്. 2020 ആയപ്പോൾ കാനേ ടനാക്കയ്‌ക്ക് അഞ്ച് പേരക്കുട്ടികളും പേരമക്കളുടെ മക്കളായി വേറെ എട്ട് പേരും ഉണ്ടായി.
സാധാരാണ വൃദ്ധരെ പോലെയല്ല കാനേ ടനാക്ക. സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയിലും കണക്കുകൾ പഠിക്കാനും പരിഹരിക്കാനും കാലിഗ്രാഫി പഠിച്ചെടുക്കാനും എല്ലാം തൽപരയാണവർ. 2019ലാണ് കാനേ ടനാക്ക ലോക ഗിന്നസിൽ ഇടം നേടുന്നത്. അതായത് തന്റെ 116-ാം വയസിൽ. പുതുവർഷം പിറന്നതോടെ 119 പിന്നിട്ട സന്തോഷത്തിലാണ് ലോക മുത്തശ്ശിയും കുടുംബാംഗങ്ങളും.
Comments