ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ചെലവിൽ അമേരിക്കയിൽ ചികിത്സയ്‌ക്ക് പോകുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മുതലാളിത്ത രാജ്യമെന്ന് ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്ന അമേരിക്കയിലേക്ക് നേതാക്കൾ ചികിത്സയ്‌ക്ക് പോകുന്നതിനെതിരെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തും നേരത്തെ വിമർശനം പതിവായിരുന്നു. ഈ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് നേതാവായ മുഖ്യമന്ത്രി ചികിത്സയ്‌ക്ക് പോകാനൊരുങ്ങുന്നതാണ് വിമർശനങ്ങൾ ശക്തമാക്കുന്നത്.
ഡൽഹിയിലെ പത്രപ്രവർത്തകയായ ഷെഫാലി വൈദ്യയുടെ വിമർശന പോസ്റ്റ് ഇക്കൂട്ടത്തിൽ വൈറലാവുകയാണ്. ട്വിറ്ററിലൂടെ ഷെഫാലി വൈദ്യ ഉയർത്തിയ വിമർശനം ഇങ്ങനെയായിരുന്നു. ‘കമ്മ്യൂണിസ്റ്റ് ബിംബമായി മാറിയ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ മുതലാളിത്ത സാത്താനായ അമേരിക്കയിലേക്ക് ചികിത്സയ്‌ക്ക് പോകുന്നത് എന്തുകൊണ്ടാണ്’ തന്റെ ട്വിറ്റർ പോസ്റ്റിലൂടെ ഷെഫാലി വൈദ്യ ചോദിക്കുന്നു. ‘ലോകനിലവാരത്തിലുള്ള ആരോഗ്യസേവനം നൽകുന്ന യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കേരളയിലെ ചികിത്സ കമ്മ്യൂണിസ്റ്റുക്കാർക്ക് പോരെന്നാണോ എന്നും ഷെഫാലി വൈദ്യ കൂട്ടിച്ചേർത്തു.
Gasp, communist icon Kerala CM Pinarayi Vijayan to go to capitalist satan US for medical treatment. Why? World class health care of Unites States Of Kerala not good enough for commies? https://t.co/c9vTSeVKmy
— Shefali Vaidya. 🇮🇳 (@ShefVaidya) January 7, 2022
പിണറായി വിജയനും ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് വി.എം. സുനീഷുമാണ് അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ജനവരി 15 മുതൽ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചെലവഴിക്കുക. മയോ ക്ലിനിക്കിലാണ് ചികിത്സ. 2018ൽ പിണറായി അമേരിക്കയിൽ പോയപ്പോൾ ഇ.പി. ജയരാജനായിരുന്നു മന്ത്രിസഭായോഗത്തിന്റെ ചുമതല. ഇക്കുറി ചുമതല സംബന്ധിച്ച വിവരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.















