ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയായി നേതാക്കൾ ബിജെപിയിലേക്ക്. മുൻ എംഎൽഎ അരവിന്ദ് ഖന്ന, ശിരോമണി അഖാലിദൾ ജനറൽ സെക്രട്ടറി ഗുർദീപ് സിംഗ് ഗോഷ, മുൻ കൗൺസിലർ ധരംവീർ ശരിനും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
പഞ്ചാബിൽ ശിരോമണി അഖാലിദളിൽ നിന്നും ഗുർദീപ് സിംഗ് രാജിവെയ്‌ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ശരീരവും മനസും പണവും കൊണ്ടാണ് താൻ പാർട്ടിയേയും ജനത്തേയും സേവിച്ചത്. സമൂഹത്തിനായുള്ള എന്റെ സേവനം ഇനിയും തുടരും. ബിജെപിയോടൊപ്പം ചേർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഗുർദീപ് സിംഗ് പറഞ്ഞു.
ഫെബ്രുവരി 14നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകൾ വേണം. ഈ മണ്ഡലങ്ങളിലെല്ലാം പ്രധാനമായും മാത്സ, ദാവോബ, മാൾവ എന്നീ മേഖലകളിലായി പരന്നു കിടക്കുന്നു. അമരീന്ദർ സിംഗിന്റെ രാജി ഉൾപ്പെടെ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച നിരവധി സംഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഞ്ചാബിൽ നടന്നിരുന്നു.
പഞ്ചാബിന് പുറമെ ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുമായി 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. മൊത്തം 18. 34 കോടി വോട്ടർമാരാണുള്ളത്. 29.5 പേർ പുതിയ വോട്ടർമാരും 8.55 കോടി വനിതാ വോട്ടർമാരുമാണ്. ഇത്തവണ 2.15 ലക്ഷം പോളിങ് ബുത്തുകളാണ് ഒരുക്കിയിട്ടുള്ളത്.
Comments