വയനാട് റിസോർട്ടിൽ നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ലഹരിപാർട്ടി; തമ്മനം ഷാജിയും, പുത്തൻപാലം രാജേഷും പങ്കെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വയനാട് റിസോർട്ടിൽ നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ലഹരിപാർട്ടി; തമ്മനം ഷാജിയും, പുത്തൻപാലം രാജേഷും പങ്കെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 04:53 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ : വയനാട് റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. റിസോർട്ടിൽ നടന്നത് ക്വട്ടേഷൻ തലവന്മാരുടെ പാർട്ടിയായിരുന്നെന്നാണ് വിവരം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരെയൊക്കെ തന്നെ പാർട്ടിയ്‌ക്ക് ക്ഷണിച്ചിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി പെരുമ്പാവൂർ അനസും പാർട്ടിയിൽ പങ്കെടുത്തിരുന്നതായി തെളിവുകൾ ലഭിച്ചു.

വയനാട് പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ടിപി കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേർ പിടിയിലായിരുന്നു. എംഡിഎംഎ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. പാർട്ടി നടക്കുന്നത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസമായി ഷാഡോ പോലീസും റിസോർട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു ഇവരുടെ താമസം. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ ലഹരിപാർട്ടി സംഘടിപ്പിച്ചത് എന്നാണ് വിവരം.

ഇന്ന് പുലർച്ചെയോടെയാണ് വയനാട് എസ്പിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിർമാണി മനോജ് എന്ന വി പി മനോജ് കുമാർ (48), കമ്പളക്കാട് ചെറുവനശ്ശേരി സി എ മുഹസിൻ (27), മീനങ്ങാടി പടിക്കൽ പി ആർ അഷ്കർ അലി (26), പെരിന്തൽമണ്ണ പട്ടിക്കാട് ഒട്ടുപറമ്പിൽ ഒ.പി അജ്മൽ (28), പാനൂർ ആക്കോൽ മീത്തൽ എ എം സുധേഷ് (43), കമ്പളക്കാട് കളം പറമ്പിൽ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേർക്കെതിരെ മയക്കുമരുന്ന് കേസും, ഒരാൾക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.

അതേസമയം ടിപി വധക്കേസ് പ്രതികൾ സർക്കാർ സംരക്ഷണത്തിലാണ് കഴിയുന്നത് എന്നും ലഹരി പാർട്ടി നടത്തിയതിൽ അത്ഭുതമില്ലെന്നും കെ കെ രമ എംഎൽഎ തുറന്നടിച്ചു. കൊറോണ ആനുകൂല്യം ഏറ്റവുമധികം അനുഭവിക്കുന്നത് ഇവരാണ്. പ്രതികളെ എന്തുകൊണ്ട് ജയിലിലേക്ക് അയക്കുന്നില്ല എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.

Tags: kirmani manojwayanad drug party
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies