ഇടുക്കി:സിപിഎം നേതാവും,മുൻ എം എൽ എ എസ് രാജേന്ദ്രന്റെ സഹോദരൻ എസ് കതിരേശൻ ബി ജെ പിയിൽ ചേർന്നു.ദീർഘ നാളത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് കതിരേശൻ ബി ജെപിയിൽ ചേർന്നത്.സി പി എം സജീവ പ്രവർത്തകനും,മൂന്നാർ ടൂറിസ്റ്റ് ടാക്സി അസോസിയേഷൻ പ്രസിഡന്റുമായ കതിരേശൻ ബിജെപി ഓഫീസിൽ എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
കതിരേശൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി,സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയൻ പ്രസിടന്റ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് .തുടർ ഭരണം ലഭിച്ചപ്പോൾ സിപിഎം അണികളെ മറന്നെന്നും,കൂടുതൽ പേർ പാർട്ടി വിടാൻ തയ്യാറെടുക്കുന്നതായും, അവരെല്ലാം ബി ജെ പിയിൽ എത്തുമെന്നും കതിരേശൻ പറഞ്ഞു.ബി ജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് പി ആർ അളകരാജിന്റെ നേതൃത്വത്തിൽ ചേർന്ന സ്വീകരണ പരിപാടിയിൽ ആണ് കതിരേശൻ പാർട്ടി അംഗത്വം സ്വീകരിച്ചത്.
എസ് രാജേന്ദ്രനും,എം എം മണിയും തമ്മിലുള്ള ചേരിപ്പോര് ജില്ലാ സിപിഎമ്മിൽ ശക്തമാണ്. മുൻ എംഎൽഎയും,സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതോടെ രാജേന്ദ്രൻ പാർട്ടി നടപടി നേരിടുകയാണ്.രാജേന്ദ്രന്‍ പാര്‍ട്ടിയുമായി സഹകരിക്കാത്തതിലും മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നതിലും എം.എം.മണി രാജേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.
Comments