ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യ രണ്ട്ഘട്ട വോട്ടെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. 105 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. 60 ശതമാനം ആളുകളും ദളിത് പിന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തൂരിൽ നിന്നും നോയിഡയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗും മത്സരിക്കും.
ബേബി റാണി മൗര്യ ആഗ്ര റൂറലിൽ നിന്നും ജനവിധി തേടും. ശ്രീകാന്ത് ശർമ്മ വീണ്ടും മഥുരയിൽ മത്സരിക്കും. ഹസ്തിനപുരിയിൽ നിന്നും ദിനേശ് ഖതിക്, മീററ്റ്- കമൽ ദത്ത് ശർമ്മ, സാർധന-സംഗീത് സോം, മീററ്റ് സൗത്ത്- സോമേന്ദ്ര തോമർ, ഹാപൂർ- വിജയ് പാൽ, ഗദ്- ഹരേന്ദ്ര ചൗധരിയും മത്സരിക്കും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് പട്ടിക പുറത്തുവിട്ടത്.
63 പേർ വീണ്ടും മത്സരിക്കും. 20 ശതമാനം പേർ പുതുമുഖങ്ങളാണ്. 60 ശതമാനം സ്ഥാനാർത്ഥികളും പിന്നാക്ക ദളിത് വിഭാഗത്തിൽ നിന്നുമുള്ളവർ. ആദ്യമായാണ് യോഗി ആദിത്യനാഥ് നിമയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2017ൽ നിയമനിർമ്മാണ സഭാംഗമായാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നത്.
ഫെബ്രുവരി 10നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുക. പടിഞ്ഞാറൻ മേഖലയിലെ 11 ജില്ലകളിലെ 58 സീറ്റുകളിലേക്കുള്ള 57 സ്ഥാനാർത്ഥികളുടെ വിവരങ്ങളും രണ്ടാം ഘട്ടത്തിൽ 55 സീറ്റുകളിലേക്കുള്ള 38 പേരുടെ വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
भारतीय जनता पार्टी की केंद्रीय चुनाव समिति की बैठक में उत्तर प्रदेश विधानसभा चुनाव-2022 के लिए निम्नलिखित प्रत्याशियों के नामों पर अपनी स्वीकृति दी गई है। (1/2) pic.twitter.com/sFcQQZfiMp
— BJP (@BJP4India) January 15, 2022
भारतीय जनता पार्टी की केंद्रीय चुनाव समिति की बैठक में उत्तर प्रदेश विधानसभा चुनाव-2022 के लिए निम्नलिखित प्रत्याशियों के नामों पर अपनी स्वीकृति दी गई है। (2/2) pic.twitter.com/0ZV4gxvNRl
— BJP (@BJP4India) January 15, 2022















