കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കേസിൽ നിർണായക മൊഴികൾ നൽകാൻ സാദ്ധ്യതയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജിയിൽ വിധി പറയുക. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനാണ് വിചാരണ കോടതി അനുമതി നൽകാതിരുന്നത്. ഇതിന് പുറമേ കേസിൽ നിർണായകമായേക്കാവുന്ന പല സാക്ഷിമൊഴികളും വിചാരണ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചിരുന്നു. വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
മതിയായ കാരണം ഇല്ലാതെ സാക്ഷികളെ വീണ്ടും വിസ്തരിക്കാനാകില്ലെന്നായിരുന്നു വിചാരണ വേളയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന് പുറമേ മാസങ്ങൾക്ക് ശേഷം ലഭിച്ച ഹർജിയിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങിനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.
Comments