പ്യോംഗ്യാങ് : തീവണ്ടിയ്‌ക്ക് പിന്നാലെ വിമാനത്താവളത്തിൽ നന്നും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. രാജ്യതലസ്ഥാനമായ പ്യോംഗ്യാങിലെ വിമാനത്താവളത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മിസൈൽ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് നാലം തവണയാണ് ഉത്തര കൊറിയ തുടർച്ചയായി മിസൈൽ പരീക്ഷിക്കുന്നത്.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു പരീക്ഷണം. വിമാനത്താവളത്തിൽ നിന്നും രണ്ട് ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയൻ ജോയിന്റെ ചീഫ് സ്റ്റാഫ് വ്യക്തമാക്കി. പരീക്ഷണത്തിൽ മിസൈൽ 380 കിലോ മീറ്റർ ദൂരം സഞ്ചരിച്ചു. കിഴക്കൻ മേഖലയിലെ സമുദ്ര മേഖലയിലാണ് മിസൈൽ പതിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2017 ലും സമാനമായ രീതിയിൽ ഇവിടെ നിന്നും പ്രസിഡന്റ് കിംഗ് ജോംഗ് ഉന്നിന്റെ സാന്നിദ്ധ്യത്തിൽ മിസൈൽ വിക്ഷേപിച്ചിരുന്നു.
മിസൈൽ സാങ്കേതിക വിദ്യകൾ കൂടുതൽ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്തര കൊറിയയുടെ അടിക്കടിയുള്ള മിസൈൽ പരീക്ഷണം. കഴിഞ്ഞ രണ്ട് ആഴ്ചയായി രണ്ട് ഹൈപ്പർ സോണിക് മിസൈലുകൾ ഉൾപ്പെടെ അഞ്ച് എണ്ണമാണ് പരീക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉത്തരകൊറിയയുടെ തീവണ്ടിയിൽ നിന്നുള്ള മിസൈൽ പരീക്ഷണം.
അതേസമയം സംഭവത്തെ ജപ്പാൻ ക്യാബിനറ്റ് സെക്രട്ടറി അപലപിച്ചു. ലോകത്തിന്റെ സുരക്ഷയ്‌ക്കും, സമാധാനത്തിനും ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ എന്നാണ് ക്യാബിനറ്റ് സെക്രട്ടറി ഹിരോക്കസു സട്‌സുനോ പറഞ്ഞത്. ഉത്തര കൊറിയയുടെ നിരന്തര മിസൈൽ പരീക്ഷണങ്ങൾക്കെതിരെ ജപ്പാൻ പ്രതിരോധ മന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്.
Comments