കോട്ടയം : 19കാരനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുൻപിലിട്ട് ജില്ലയിൽ സ്വാധീനം ഉറപ്പിക്കാനാണെന്ന് പ്രതി കെ.ടി ജോമോന്റെ മൊഴി. കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, എതിർ ഗുണ്ടാ സംഘത്തിലെ ചിലരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
നേരത്തെ കോട്ടയം ജില്ലയിലെ ഗുണ്ടാ തലവനായിരുന്നു ഇയാൾ. എന്നാൽ പിന്നീട് കാപ്പ ചുമത്തി ജില്ല കടത്തിയതിന് ശേഷം ജോമോന് പിന്നീട് കോട്ടയത്ത് വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. തുടർന്ന് എതിർ സംഘം സ്വാധീനം ശക്തമാക്കി. ഇത് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി എതിർ സംഘത്തിലെ തലവനെ കണ്ടെത്താൻ വേണ്ടിയാണ് ഷാൻ ബാബുവിനെ മർദ്ദിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
മർദ്ദിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ മരിച്ചു. എതിർ സംഘത്തിലെ ഗുണ്ടകളുമായി ഷാൻ ബാബുവിന് ബന്ധമുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ഷാനിനെ ഓട്ടോയിൽ കയറ്റികൊണ്ടുപോകുമ്പോൾ ജോമോനൊപ്പം മറ്റ് ചിലർ കൂടി ഉണ്ടായിരുന്നുവെന്നാണ് അമ്മയുടെ മൊഴി.
Comments