വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടാൻ കാരണം സംഘാടകർക്ക് പറ്റിയ വീഴ്ചയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. നരേന്ദ്ര മോദി പ്രസംഗം ആരംഭിക്കുന്നതിനു മുൻപ് അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ചെയർമാൻ ക്ലൗസ് ഷ്വാബ് പരിചയപ്പെടുത്തിയിരുന്നില്ല. സൗഹൃദ സംഭാഷണത്തിനു ശേഷം മോദി നേരെ പ്രസംഗം ആരംഭിച്ചു.
എന്നാൽ 2 മിനിറ്റ് 9 സെക്കന്റിനു ശേഷം സംഘാടകർ ഇടപെടുകയായിരുന്നു. എല്ലാവർക്കും അദ്ദേഹത്തിന്റെ ശബ്ദവും ദ്വിഭാഷിയുടെ ശബ്ദവും കേൾക്കാൻ കഴിയുന്നുണ്ടോ എന്ന് ചോദിക്കാൻ ആവശ്യപ്പെട്ടു. ഉണ്ടെന്ന് ഷ്വാബ് പറഞ്ഞു. തെറ്റ് മനസ്സിലാക്കിയ ഷ്വാബ് 2 മിനിറ്റ് 42 സെക്കന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം പരിചയപ്പെടുത്താമെന്ന് പറഞ്ഞു. തുടർന്ന് 5 മിനിറ്റ് 50 സെക്കന്റ് മുതൽ നരേന്ദ്ര മോദി പ്രസംഗം ആദ്യം മുതൽ തുടങ്ങി.
വീഡിയോ സഹിതമാണ് ശ്രീജിത് പണിക്കർ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ ടെലിപ്രോംപ്റ്റർ തകരാറിലായെന്നും നരേന്ദ്ര മോദിക്ക് നോക്കി വായിക്കാൻ സാധിക്കാത്തതിനാൽ പ്രസംഗം തടസ്സപ്പെട്ടെന്നുമുള്ള ആരോപണങ്ങളുമായി നവമാദ്ധ്യമങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
Comments