ലണ്ടൻ: ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരരുടെ പറുദീസയായി മാറുന്ന പടിഞ്ഞാറൻ മേഖലയിൽ സൈന്യം കലാപത്തിന്. കഴിഞ്ഞ ദിവസം സൈനിക ക്യാമ്പിനക ത്തുണ്ടായ വെടിവെപ്പ് സൈനികർക്കിടയിലെ അസ്വസ്ഥത കാരണമാണെന്ന് റിപ്പോർട്ട്. ഭരണകൂടം സൈനികരെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും ഐ.എസ് പിന്തുണയുള്ള ഭീകരർ ഉപയോഗിക്കുന്ന ആയുധം പോലും തങ്ങളുടെ പക്കലില്ലെന്നുമാണ് സൈനികർ ആരോപിക്കുന്നത്.
നിരന്തരം തട്ടിക്കൊണ്ടുപോയും ഗ്രാമങ്ങൾ കൊള്ളയടിച്ചുമാണ് ബുർക്കിനോ ഫാസോയിലെ ഭീകരർ അക്രമം അഴിച്ചുവിടുന്നത്. ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഒറ്റയടിക്ക് 40 ലേറെ സൈനികർ വരെ കൊല്ലപ്പെട്ട സംഭവങ്ങ ളിലും ഭരണകൂടം സാധാരണ നിലപാടാണ് എടുക്കുന്നത്. അൽഖ്വയ്ദ-ഐ.എസ് ഭീകരർ മികച്ച പരിശീലനം നേടിയിട്ടാണ് വിവിധ പ്രവിശ്യകളിൽ പ്രവർത്തി ക്കുന്നത്. എന്നാൽ കൃത്യമായി ഭക്ഷണം പോലും ലഭിക്കാതെയാണ് സൈനിക ക്യാമ്പുകളിൽ കഴിയേണ്ടി വരുന്നുവെന്നാണ് പരാതി. പരിക്കേറ്റ സൈനികരുടെ ചികിത്സയും വേണ്ടപോലെയല്ല നടത്തുന്നത്. സൈനികരുടെ കുടുംബാംഗങ്ങളുടെ സുരക്ഷയും സാമൂഹ്യക്ഷേമവും ഉറപ്പാക്കണമെന്നും സൈനികർ പറയുന്നു.
നൈജീരിയൻ മേഖലയിലെ സ്വർണ്ണ ഖനികളുള്ള മേഖലകളിലെ ഗ്രാമീണരെ ഓടിച്ച് ഭീകരർ താവളമുണ്ടാക്കിയിരിക്കുകയാണ്. ഇവർ വിദേശരാജ്യങ്ങളുടെ ഖനന കമ്പനികൾക്കു നേരേയും ആക്രമണം നടത്തുകയാണെന്നും സൈനികർ പറയുന്നു.
Comments