ന്യൂഡൽഹി: രാജ്യത്തിന് നൽകിയ വിശിഷ്ട സേവനങ്ങളും സംഭാവനകളും പരിഗണിച്ച് വിശിഷ്ട വ്യക്തികളെ പദ്മശ്രീയും പദ്മഭൂഷണും നൽകി ആദരിച്ചിരിക്കുകയാണ് ഇന്ന്.അക്കൂട്ടത്തിൽ സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ നൽകിയ സംഭവാനകൾ പരിഗണിച്ച് നജ്മ അക്തറിനും രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
ജാമിയ മില ഇസ്ലാമിയുടെ ആദ്യ വനിതാ വൈസ് ചാൻസിലറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് നജ്മ അക്തർ. 2019 ഏപ്രിലിലാണ് 69 കാരിയായ നജ്മ ജാമിയയുടെ ആദ്യ വനിതാ വിസി ആയി തെരഞ്ഞെടുക്കപ്പെട്ടത്. അലഹബാദിൽ ആദ്യത്തെ സംസ്ഥാന തല മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥപിച്ച നജ്മ അക്തർ അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ പരീക്ഷാ കൺട്രോളറായും പ്രവർത്തിച്ചു.
എന്റെ ജോലിയെ അംഗീകരിക്കുകയും അവാർഡിനായി എന്നെ കണക്കാക്കുകയും ചെയ്തവരോട് ഞാൻ നന്ദിയുള്ളവളാണെന്ന് പദ്മശ്രീ പ്രഖ്യാപനത്തിന് ശേഷം നജ്മ പ്രതികരിച്ചു.പ്രധാനമന്ത്രിയ്‌ക്കും രാഷ്‌ട്രപതിയ്‌ക്കും അവർ പ്രത്യേകം നന്ദി പറഞ്ഞു. പദ്മശ്രീ ലഭിച്ചതോടെ ജാമിയയോടും രാജ്യത്തോടുമുള്ള തന്റെ ഉത്തരവാദിത്വങ്ങൾ വർദ്ധിച്ചെന്നും ഭാവിയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments