ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കി; തരിശു നിലത്തിൽ പൊന്ന് വിളയിച്ച കർഷകൻ, പത്മശ്രീ അമൈ മഹാലിംഗ നായിക്, ഇത് കഠിനാധ്വാനത്തിന്റെ വിജയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കി; തരിശു നിലത്തിൽ പൊന്ന് വിളയിച്ച കർഷകൻ, പത്മശ്രീ അമൈ മഹാലിംഗ നായിക്, ഇത് കഠിനാധ്വാനത്തിന്റെ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 03:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യത്തിന് അഭിമാനമായ പ്രതിഭകളെ പത്മ ബഹുമതികൾ നൽകി ആദരിച്ചത്. അക്കൂട്ടത്തിൽ നിരക്ഷരനും കഠിനാധ്വാനിയുമായ ഒരു തൊഴിലാളിയുടെ പേരും ഉൾപ്പെട്ടിരുന്നു. കർണാടക സ്വദേശിയായ അമൈ മഹാലിംഗ നായിക് എന്നാണ് അയാളുടെ പേര്, കാർഷിക രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 77 വയസ്സുകാരനായ നായിക്കിന് പുരസ്‌കാരം ലഭിച്ചത്. ടണൽ മാൻ എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്.

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് നായിക്കിന്റെ ഭൂമി ഒരു തരിശു നിലമായിരുന്നു. ആ ഭൂമിയിൽ ഒരിറ്റ് ജലകണം പോലും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വിളകൾ ഒന്നും തന്നെ അവിടെ കൃഷി ചെയ്യാനും സാധിക്കുമായിരുന്നില്ല. എന്നാലിന്ന് നായിക്കിന്റെ ഫാമിൽ 300ൽ അധികം തെങ്ങും കശുമാവും വാഴയും കുരുമുളകും ഒക്കെയുണ്ട്. തരിശുനിലത്തിൽ നിന്നും ഈ രീതിയിലേക്ക് നായിക്കിന്റെ ഭൂമി എത്തിയത് അദ്ദേഹത്തിന്റെ മാത്രം ഒറ്റയാൾ പോരാട്ടത്തിലൂടെയാണ്.

നായിക്കിന്റെ ടണൽ കഥ തുടരുന്നത് 1978ലാണ്. വളരെ കഠിനാധ്വാനിയായിരുന്നു നായിക്ക്. അദ്ദേഹത്തിന്റെ ജോലിയിൽ ആകൃഷ്ടനായ മഹാലിംഗ ഭട്ട് എന്ന സമ്പന്നൻ നായിക്കിന് രണ്ടേക്കർ ഭൂമി സമ്മാനമായി നൽകിയതായിരുന്നു. കുന്നിന്റെ മുകളിൽ തരിശായി കിടന്നിരുന്ന ഭൂമിയായിരുന്നു അത്. ഒരു ചെടി പോലും വളരാത്ത ആ നിലത്തിൽ ഒരു കൃഷിത്തോട്ടം ഉണ്ടാക്കാൻ നായിക്ക് ആഗ്രഹിച്ചു. എന്നാൽ പേരിന് പോലും വെള്ളമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യാനുള്ള നായിക്കിന്റെ ആഗ്രഹത്തെ എല്ലാവരും കളിയാക്കി തള്ളിക്കളഞ്ഞു.

എന്നാൽ കളിയാക്കലിൽ തളരാതെ നായിക്ക് കൃഷി ചെയ്യാൻ തന്നെ തീരുമാനിക്കുകയായിരുന്നു. തരിശു നിലത്തിൽ വെള്ളം എത്തിയ്‌ക്കുക എന്നതായിരുന്നു ആദ്യത്തെ ദൗത്യം. അതിന് വേണ്ടി ഒരു തുരങ്കം നിർമ്മിക്കാൻ നായിക്ക് തീരുമാനിച്ചു. തുരങ്കത്തിലൂടെ നീരുറവകളിൽ നിന്നും വെള്ളം എത്തിയ്‌ക്കാനായിരുന്നു നായിക്കിന്റെ പദ്ധതി. എന്നാൽ നാല് വർഷമെടുത്ത് അഞ്ച് തുരങ്കങ്ങൾ തന്റെ ഭൂമിയ്‌ക്ക് സമീപം നായിക്ക് കുഴിച്ചു. എന്നാൽ ഒന്നിലൂടെ പോലും ഒരിറ്റ് വെള്ളം പോലും നായിക്കിന് ലഭിച്ചില്ല.

നിരവധി പേർ നായിക്കിന്റെ രീതിയെ പരിഹസിച്ചു. പലരും പരസ്യമായി ഭ്രാന്തനെന്ന് വിളിച്ചു. തുരങ്കങ്ങളുടെ എണ്ണം അങ്ങനെ ആറായി. വിജയം കാണാതെ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലായിരുന്നു നായിക്ക്. രാപകലില്ലാതെ നായിക്ക് കുഴിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ ഏഴാമത്തെ തുരങ്കം കുഴിച്ചതോടെ അദ്ദേഹം ഒരു നീരുറവ കണ്ടെത്തി. ഈ തുരങ്കം തന്റെ വീടുമായി ബന്ധിപ്പിച്ച് തന്റെ വീട്ടിൽ വെള്ളം ലഭിക്കുന്നുണ്ടെന്ന് ആദ്യം നായിക്ക് ഉറപ്പുവരുത്തി. പിന്നീട് കൃഷിയും ആരംഭിച്ചു.

മഴവെള്ള സംഭരണത്തിന്റെ ഗുണങ്ങളെക്കുറിച്ച് നായിക് പഠിച്ചു. ഭൂഗർഭജലനിരപ്പ് വർദ്ധിപ്പിക്കുന്നതിനായി തന്റെ കൃഷിയിടത്തോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ 300-ലധികം കുഴികൾ കുഴിച്ചു. വെള്ളം സംഭരിക്കുന്നതിനായി സിമന്റ് ടാങ്കുകളും നിർമ്മിച്ചു. തന്റെ തരിശായ നിലത്തിൽ നായിക്ക് കൃഷിയിറക്കി. അവ വളരുകയും വലിയ മരങ്ങളാവുകയും ഫലങ്ങൾ നൽകുകയും ചെയ്തു. ഇപ്പോൾ കടുത്ത വേനലിനും നായിക്കിന് വെള്ളത്തിന് വേണ്ടി അലയേണ്ടി വന്നിട്ടില്ല.

നായിക്കിന്റെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ കഠിന പരിശ്രമമാണെന്ന് ആ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ പോലും പറയാറുണ്ട്. പത്മശ്രീ പുരസ്‌കാരം ലഭിച്ച വിവരം പോലും നായിക്ക് അറിഞ്ഞിരുന്നില്ല. ആ സമയത്തും തന്റെ ഭൂമിയിൽ പതിവ് ജോലികൾ ചെയ്തിരിക്കുകയായിരുന്നു നായിക്ക്. വിദ്യാഭ്യാസമോ, വലിയ അറിവോ ഒന്നും തന്നെയില്ലാതെ കഠിനമായി പരിശ്രമിച്ചാണ് നായിക്ക് ഈ വിജയത്തിൽ എത്തിച്ചേർന്നത്.

Tags: PadmaSree
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies