ഇംഫാൽ: മണിപ്പൂരിലെ ബി.ജെ.പി ഭരണം ശക്തമാക്കുന്ന തരംഗം തുടരുന്നു. കോൺഗ്രസ്സ് നിരയിലാണ് കൊഴിഞ്ഞുപോക്ക് തുടരുന്നത്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും മണിപ്പൂർ പ്രദേശ് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷനുമായിരുന്ന ചൽട്ടോൺലിൻ അമോവാണ് ഈ മാസം ആദ്യം തന്നെ ബി.ജെ.പിയിലെത്തിയത്.
തിപൈമുഖ് മണ്ഡലത്തിൽ നിന്നും സ്ഥിരം ജയിക്കാറുള്ള നേതാവാണ് ബി.ജെ.പി യിലേക്ക് എത്തിയത്. ഇതിനിടെ കോൺഗ്രസ്സിൽ ഒരു പ്രതിസന്ധിയില്ലെന്നും ഭരണം തിരികെ പിടിക്കുമെന്ന വാദമാണ് അദ്ധ്യക്ഷനായ എൻ.ലോകൻ പറയുന്നത്. അമോയെ നേരത്തേ തന്നെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താ ക്കിയിരുന്നുവെന്നാണ് കോൺഗ്രസ്സ് വാദിക്കുന്നത്. ഇതിനിടെ ഇതുവരെ എട്ടുപേരാണ് കോൺഗ്രസ്സിൽ നിന്നുമാത്രം ബി.ജെ.പിയിലെത്തിയത്.
കോൺഗ്രസ്സിലെ നേതാക്കളടക്കം ആകെ 13 പേരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതിൽ പത്തുപേരും നിലവിലെ നിയമസഭയിലേക്ക് അതാത് മണ്ഡലങ്ങളിൽ നിന്നും ജയിച്ചുവന്നവരാണ്. എൻപിപി, എൽഐപി എന്നീ പാർട്ടികളിലെ നേതാക്കളും ബിജെപിയിലെത്തിക്കഴിഞ്ഞു.
Comments