കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാ സദനത്തിലെ പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ സംഘത്തിലെ ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടു നൽകാൻ ശിശു ക്ഷേമ സമിതി തീരുമാനിച്ചത്.
ഇക്കാര്യം ആവശ്യപ്പെട്ടു കുട്ടിയുടെ അമ്മ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറിയത്. മറ്റു കുട്ടികളുടെ താമസക്കാര്യം തീരുമാനിക്കാൻ സി ഡബ്ലിയു സി ഇന്ന് യോഗം ചേരും.
ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ പുറത്ത് പോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷം ബാലികാ മന്ദിരത്തിലെ പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി എം തോമസ് വ്യക്തമാക്കിയിരുന്നു.
ബാലികാ മന്ദിരത്തിൽ നിന്ന് പുറത്ത് കടന്ന പെൺകുട്ടികളിലൊരാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതും യുവാക്കൾക്കെതിരായ പോക്‌സോ കേസ് പോലീസ് കെട്ടിചമച്ചതാണെന്നുമുള്ള കുട്ടികളുടെ ആരോപണവും സിഡബ്ല്യൂസിയ്‌ക്കും പോലീസിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Comments