ചണ്ഡീഗഡ്: പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള പരിശ്രമത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ദസൂയ, സുജൻപൂർ, ഗുരുദാസ്പൂർ ജില്ലകളിലെ തെരഞ്ഞടുപ്പ് റാലികളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും.
പ്രതിരോധമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിവരം അനുസരിച്ച്, രാവിലെ 11.55ന് ദസൂയയിലും, ഉച്ചയ്‌ക്ക് 2.15ന് സുജൻപൂരിലും, വൈകിട്ട് 3.45ന് ഗുരുജാസ്പൂരിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്‌ദേവ് സിംദ് ജിൻഡ്‌സയുടെ എസ്എഡി(സംയുക്ത്) എന്നിവരുമായി സഖ്യംചേർന്നാണ് ബിജെപി പഞ്ചാബ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി.
ഫെബ്രവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. അതേസമയം, കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതിനാൽ, പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു.
Comments