കുറ്റ്യാടി : മലപ്പുറം പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. മേൽമുറി സ്വദേശിയായ 35 കാരൻ ജുനൈദുള്ളയാണ് പിടിയിലായത്. ഇയാൾക്കെതിരെ കുട്ടികൾ പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെയായിരുന്നു സംഭവം. മലപ്പുറം മേൽമുറി പ്രിയദർശിനി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർഥികളും മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവർത്തകൻ ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ വീശിയത്. നടുറോഡിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.
തുടർന്ന് പ്രതിഷേധം അറിയിച്ചുകൊണ്ട് എബിവിപിയും രംഗത്തെത്തി. കോളേജിലെ വിദ്യാർത്ഥികൾക്കെതിരായ പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി എൻ.വി അരുൺ ആവശ്യപ്പെട്ടത്. ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്ക് തർക്കങ്ങളിൽ പുറത്തു നിന്നെത്തിയ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇടപ്പെട്ടു. മാരകായുധങ്ങളുമായി ഇവർ കോളേജിൽ കയറി വിദ്യാർത്ഥികൾക്കു നേരെ കത്തി വീശി അക്രമിക്കുകയും ചെയ്തു.
കോളേജിന്റെ സമാധാനന്തരീക്ഷം തകർത്ത് കലാപഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമത്തിന്റെ തെളിവാണിതെന്നും അരുൺ പറഞ്ഞു. എന്നാൽ ഇയാൾക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പോലീസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി















