ബെംഗളൂരു : ഹിജാബ് വിവാദത്തിന് മുൻപും ഉഡുപ്പിയിൽ കലാപം ഉണ്ടാക്കാൻ പ്രാദേശിക മുസ്ലീങ്ങൾ ശ്രമിച്ചിരുന്നു . കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് .
ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിലെ മുസ്ലീം നിവാസികൾ ഗംഗോല്ലി മത്സ്യബന്ധന തുറമുഖത്ത് മത്സ്യത്തൊഴിലാളികളെ ബഹിഷ്കരിച്ചിരുന്നു. അനധികൃത മോഷണത്തിനും പശു കശാപ്പിനുമെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച മെഗാ പദയാത്രയിൽ മത്സ്യത്തൊഴിലാളികൾ പങ്കെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.
അനധികൃതമായി കശാപ്പിനും പശുക്കടത്തിനും എതിരെ ഒക്ടോബർ ഒന്നിന് ഗംഗോളിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിരവധി മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തത് പ്രാദേശിക മുസ്ലീങ്ങളിൽ വിദ്വേഷം ജനിപ്പിച്ചു.
ഇതിനു, പ്രതികാരമായി, മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഗംഗോളിയിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് മത്സ്യം വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി.
എന്നാൽ ഇതിന് മറുപടിയായി പ്രദേശവാസികൾ മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഗംഗോളിയിലെ മത്സ്യത്തൊഴിലാളികൾക്ക് ധാർമിക പിന്തുണ നൽകുകയും ചെയ്തു. മത്സ്യം വാങ്ങുന്നത് ബഹിഷ്കരിക്കാൻ തീരുമാനിച്ച പ്രത്യേക സമുദായത്തിന്റെ തീരുമാനത്തിൽ വിശ്വഹിന്ദു പരിഷത്തും , ബജ്റംഗ്ദളും ശക്തമായ പ്രതിഷേധം ഉന്നയിച്ചു .
സംഭവസമയത്ത് പ്രാദേശിക കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളും ഗംഗോള്ളി മത്സ്യമാർക്കറ്റിലെ മത്സ്യത്തൊഴിലാളികൾക്ക് പിന്തുണ നൽകുകയും അവർക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ മീൻ വാങ്ങാൻ ഗംഗോളിയിലെത്തുമെന്ന് മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ഉറപ്പും നൽകി.
ഇതിനു പിന്നാലെയാണ് ഹിജാബ് വിവാദത്തിന്റെ രൂപത്തിൽ പ്രദേശത്തെ വർഗീയവൽക്കരിക്കുന്ന സമാന സംഭവം ഉണ്ടാകുന്നത് .
Comments