ഇസ്ലാമാബാദ് : ഇന്ത്യയുടെ വാനമ്പാടി ലോകത്തിന് തന്നെ അഭിമാനമായിരുന്നു. അതുകൊണ്ട് തന്നെയാണ് ലതാ മങ്കേഷ്ക്കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പാക് നേതാക്കളും , ക്രിക്കറ്റ് താരങ്ങളുമടക്കം രംഗത്തെത്തിയത് . എന്നാൽ ഇത്തരത്തിൽ അനുശോചനം അറിയിച്ച പാക് രാഷ്‌ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും പോസ്റ്റുകളിൽ ഇസ്ലാമിസ്റ്റുകൾ വിദ്വേഷകരമായ കമന്റുകൾ ഇടുകയാണ് .
“ഒരു സുവർണ്ണ കാലഘട്ടത്തിന്റെ അന്ത്യം. ആ മാന്ത്രിക ശബ്ദവും പാരമ്പര്യവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ തുടർന്നും ജീവിക്കും. സമാനതകളില്ലാത്ത ഒരു ഐക്കൺ!”എന്നായിരുന്നു പാക് ക്രിക്കറ്റ് താരം ബാബർ അസമിന്റെ കുറിപ്പ്.
എന്നാൽ ഇതിന് താഴെ വിദ്വേഷ കമന്റുകളുമായി ഒട്ടേറെ പേർ എത്തി . “ഇതിൽ ഹൃദയശൂന്യതയും നിസ്സംഗതയുമാണുള്ളത് ? അവിശ്വാസിയായ ഗായികയുടെ
മരണത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണ്. പക്ഷേ, പട്ടിണിയും ദാഹവും മരുന്നും കിട്ടാതെ കുട്ടികളും വൃദ്ധരും മരിക്കുന്നതിൽ ചെറുപ്പക്കാരും സ്ത്രീകളും എല്ലാം നാവടച്ചിരിക്കുന്നു. – എന്നാണ് ചിലർ കമന്റ് ചെയ്യുന്നത് . മറ്റ് ചിലരാകട്ടെ ബലൂചിസ്ഥാനിലെ പാക് സൈന്യത്തെ കുറിച്ച് സംസാരിക്കാതെ ലതാമങ്കേഷ്ക്കറിനെ കുറിച്ച് പറഞ്ഞതിൽ നിരാശ പ്രകടിപ്പിച്ചു.
തുടർന്ന് അസം തന്റെ ട്വീറ്റിനു താഴെ വന്ന കമന്റുകൾ ഹൈഡ് ചെയ്യുകയും , ട്വീറ്റ് കാണുന്നവരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്തു.
ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവാദ് ഹുസൈൻ , സെനറ്റർ ഷെറി റഹ്‌മാൻ , മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ , പാക് സംഗീതജ്ഞൻ മുസ്തഫ സാഹിദ്, ദേശീയ അസംബ്ലി അംഗം മൊഹ്‌സിൻ ദാവർ, പ്രതിപക്ഷ നേതാവ് ഷെഭാസ് ഷെരീഫ് എന്നിവരും ലതാ മങ്കേഷ്ക്കറുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.
ഈ കമന്റുകൾക്കെല്ലാം താഴെ വിദ്വേഷ കമന്റുകളാണ് വന്നിരിക്കുന്നത് . അവിശ്വാസിയായ ലതാ മങ്കേഷ്ക്കർക്ക് ഈമാൻ നഷ്ടപ്പെട്ടതായും, ഒരു ‘ഹിന്ദു’വിന്റെ മരണത്തെ ആശ്വസിപ്പിക്കാൻ എങ്ങനെ തോന്നുവെന്ന് പറഞ്ഞും ചിലർ കമന്റ് ചെയ്യുന്നു.
Comments