ന്യൂയോർക്ക്: ആഗോളതലത്തിലെ ഇസ്ലാമിക ഭീകരസംഘടനകൾ ജീവകാരുണ്യ സംഘടന കളായി രൂപംമാറുന്നുവെന്ന മുന്നറിയിപ്പുമായി ഇന്ത്യ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സംഘടനകളുടെ വിവരങ്ങളാണ് ഇന്ത്യ സഭയ്‌ക്ക് മുമ്പാകെ വച്ചത്.
മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയ്യദ് നയിക്കുന്ന ജമാ അത്ത് ഉദ് ദവയാണ് പുതിയ രൂപത്തിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്നത്. ഫലാ ഇ ഇൻസാനിയത് എന്ന പേരിലാണ് ഇവരുടെ നീക്കം. 2019ൽ പാകിസ്താൻ നിരോധിച്ച സംഘടന പക്ഷേ ആഗോള തലത്തിൽ പ്രവർത്തിക്കുകയാണ്. പുൽവാമ സംഭവത്തിൽ അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമാ യതോടെയാണ് പാകിസ്താന് ഹാഫിസിന്റെ സംഘടനയെ നിരോധിക്കേണ്ടിവന്നത്.
ശക്തമായ നയതന്ത്ര ആക്രമണമാണ് ഇന്ത്യ പാകിസ്താന് നേരെ നടത്തിയത്. അയൽരാജ്യമായ പാകിസ്താൻ നടത്തുന്നത് നിഴൽയുദ്ധമാണ്. ഭീകരസംഘടനകൾ ഇന്ത്യക്കെതിരെ അക്രമണം നടത്തുന്നു. അതേ സംഘടനകൾ പുതിയ പേരിലും രൂപത്തിലുമാണ് പ്രവർത്തിക്കുന്നത്. ആഗോളതലത്തിൽ വിദേശ രാജ്യങ്ങളിൽ ജീവകാരുണ്യ സംഘടനകളായിട്ടാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ഇന്ത്യ തെളിവ് നിരത്തി.
ആഗോളതലത്തിൽ അന്താരാഷ്‌ട്ര നിരോധനം ഉണ്ടെങ്കിലും അത് മനുഷ്യജീവനുകളെ ബുദ്ധിമുട്ടിക്കുന്നതാകരുത് എന്നാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ മാനുഷിക രക്ഷാ പ്രവർത്തനങ്ങൾ സുതാര്യമാവുകയും വേണം. ഇവിടെ ശ്രദ്ധിക്കേണ്ടത് ഭീകര സംഘടനകൾ ഇത്തരം പ്രവർത്തനങ്ങളിൽ സുരക്ഷിത ഇടം കണ്ടെത്തുന്നുണ്ടോ എന്നതാ ണെന്നും ടി.എസ്.തിരുമൂർത്തി ചൂണ്ടിക്കാട്ടി.
Comments