ലക്‌നൗ : അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ 3 ഡി വീഡിയോ പുറത്തുവിട്ട് ശ്രീ രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തിറക്കിയത്. ശ്രീരാമ ക്ഷേത്രത്തിന്റെ മഹത്വവും കലാസൃഷ്ടികളും വീഡിയോയിൽ വിശേഷിപ്പിച്ചിട്ടുണ്ട്.
അയോദ്ധ്യയിലെ ശ്രീരാമ മന്ദിരം പൂർത്തിയാകുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് ഭക്തർക്ക് ആകാംക്ഷയുണ്ടാകും. അതിന് വേണ്ടിയാണ് ഈ പ്രോജക്ടിന്റെ പ്രിവ്യൂ 3 ഡി വീഡിയോയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത് എന്നും ഇവർ ട്വിറ്ററിൽ കുറിച്ചു.

വീഡിയോയുടെ ഓപ്പണിംഗ് ഫ്രേമിൽ ക്ഷേത്രം രൂപകൽപ്പന ചെയ്ത വാസ്തു ശിൽപ്പികൾക്കും കലാകാരന്മാർക്കും നന്ദി അറിയിച്ചിട്ടുണ്ട്. ആദ്യത്തെ 30 സെക്കന്റിന് ശേഷം, കഴിഞ്ഞ ഒന്നര വർഷമായി അയോദ്ധ്യയിൽ നിർമ്മിക്കുന്ന മഹത്തായ രാമക്ഷേത്രത്തിന്റെ ഡിസൈനുകളും വിശദാംശങ്ങളുമാണ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്.

ഇന്ത്യയുടെ ഭൂപടത്തിൽ അയോദ്ധ്യ സ്ഥിതി ചെയ്യുന്ന സ്ഥലം കാണിക്കുന്ന പ്രിവ്യൂ, ക്ഷേത്രം പണിയുന്നതിനായി ട്രസ്റ്റ് ഏറ്റെടുത്ത നഗരത്തിലെ 67 ഏക്കർ ഭൂമിയുടെ ആകാശ ദൃശ്യവും വ്യക്തമാക്കിത്തരുന്നു. രാമ മന്ദിറിന് ചുറ്റും നാല് വശത്തുമായി നിരവധി ചെറിയ ക്ഷേത്രങ്ങൾ ഉണ്ടായിരിക്കുമെന്നും ഇതിൽ കാണിക്കുന്നുണ്ട്.

കോണാകൃതിയിലുള്ള കാഴ്ചയ്‌ക്ക് ഏകദേശം 3 ഏക്കർ വിസ്തൃതിയുള്ളക്ഷേത്രത്തിന് മുകളിലൂടെ സഞ്ചരിച്ച് വീഡിയോ സൂം ഇൻ ചെയ്യുന്നു. രാമ ക്ഷേത്രം, അലങ്കരിച്ച മഖാരകൾ, മണ്ഡപങ്ങൾ, മഹാദ്വാരങ്ങൾ എന്നിവയുള്ള മതിലുകൾ കൂടാതെ, ചില പ്രദേശങ്ങൾ കൃഷിക്കും സസ്യജാലങ്ങൾക്കുമായി ഒഴിഞ്ഞുകിടക്കുന്നുണ്ട്. വീഡിയോയിൽ കാണുന്ന പച്ചപ്പ് കണ്ണുകൾക്ക് കുളർമയേകുന്നതാണ്.
You all must be curious about how the Shri Janmabhoomi Mandir in Ayodhya will look once its complete.
To give you a preview of this divine project, we have tried to present it through a 3D video.
Jai Shri Ram!https://t.co/FiBNYJgooo
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) February 13, 2022
235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുുള്ളത്. നിർമ്മാണം പൂർത്തിയായാൽ, ക്ഷേത്ര സമുച്ചയം ലോകത്തിലെ മൂന്നാമത്തെ വലിയ ഹിന്ദു ദേവാലയമാകും. ഉത്തരേന്ത്യൻ ക്ഷേത്ര വാസ്തുവിദ്യയുടെ ഗുജാറ-ചാളുക്യ ശൈലിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതിന് അഞ്ച് മണ്ഡപങ്ങളും, എല്ലാ മണ്ഡപത്തിലും ഒരു ശിഖരവും ഉണ്ടായിരിക്കും. ഏറ്റവും ഉയരം കൂടിയ ശിഖരം ഗർഭഗൃഹത്തിലാണ്. 16 അടി വീതിയുള്ള ഗോവണിപ്പടിയിലൂടെയാണ് ക്ഷേത്രത്തിലെത്തുക. മക്രാന ചെങ്കല്ല് പതിപ്പിച്ച ക്ഷേത്ര സമുച്ചയത്തിൽ 366 തൂണുകൾ ഉണ്ടാകും. തൂണുകൾ ഇന്ത്യൻ രൂപകല്പനകളാൽ അലങ്കരിച്ചിരിക്കുന്നതാണ്. ശിവൻ, സരസ്വതി, ഗണേശൻ തുടങ്ങിയ വിവിധ ഹിന്ദു ദൈവങ്ങളെയും ഇതിൽ ചിത്രീകരിക്കും.

അകത്തെ മണ്ഡപങ്ങളിൽ രണ്ട് നിലകളുണ്ടാകും. ശിഖരയുടെ രൂപകല്പനയിലും എല്ലാ മണ്ഡപങ്ങളുടെയും നിലകളും ഐക്കണിക് ഇൻഡിക് ഡിസൈനുകളായിരിക്കും. എല്ലാ വിശദാംശങ്ങളുടെയും കൃത്യതയോടെയാണ് മതിലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2023 ഡിസംബറിലാണ് ക്ഷേത്രനിർമ്മാണം പൂർത്തിയാകുക.
















