കോഴിക്കോട്: ഫോർട്ട്‌കൊച്ചി നമ്പർ18 ഹോട്ടലിലെ പോക്‌സോ കേസിൽ പരാതിക്കാരിക്കെതിരെ ആരോപണങ്ങളുമായി പ്രതി അഞ്ജലി റീമ ദേവ്. ഇരയെ തിരിച്ചറിയുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത് തെറ്റാണെങ്കിലും തന്റെ നിസഹായാവസ്ഥ കൊണ്ടാണ് കാര്യങ്ങൾ തുറന്ന് പറയുന്നതെന്ന് അഞ്ജലി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. ഇന്നലെയാണ് പരാതിക്കാരിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത മകളേയും കൂട്ടി അവർ പല ബാറുകളിലും പോയിട്ടുണ്ട്. തനിക്കൊപ്പവും വന്നിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഡി.ജെ പാർട്ടിയ്‌ക്കായി മകളേയും കൂട്ടി അവർ സ്വമേധയാ എത്തുകയായിരുന്നു. സൈജുവുമൊത്തുള്ള സ്വകാര്യ യാത്രയിലും അവർ തനിക്കൊപ്പം വന്നു.
തന്റെ ഓഫീസിലെ ജീവനക്കാരുടേയും കക്ഷികളുടേയും വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണായക രേഖകൾ ഓഫീസിൽ നിന്ന് എടുത്ത് കൊണ്ടുപോയി. പരാതിക്കാരിയും അവരുടെ അഭിഭാഷകനും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റോയി വയലാട്ടിനെ അറിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. അഞ്ച് വർഷത്തിലധികമായി ആ വ്യക്തിയെ അറിയാം. എന്നാൽ ജോലിസംബന്ധമായ ബന്ധത്തിനപ്പുറം മറ്റൊന്നുമില്ലെന്നും അഞ്ജലി പറയുന്നു.
Comments