തിരുവനന്തപുരം; സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഉത്തരവിറങ്ങി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ദിവ്യാംഗർ, മുലയൂട്ടുന്ന അമ്മമാർ,രോഗബാധിതർ, എന്നീ വിഭാഗങ്ങൾക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്.
ഈ മാസം 7ന് കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള വർക്ക് ഫ്രം ഹോം സൗകര്യം അവസാനിച്ചിരുന്നു. കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്രമന്ത്രി ജിതന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച പശ്ചാത്തലത്തിലാണ് വർക്ക് ഫ്രം ഹോം ജോലി രീതി അവസാനിപ്പിച്ചത്. രാജ്യം പഴയപോലെയാവുന്നതിന്റെ ശുഭ സൂചനയാണ് ആളുകൾ ഓഫീസിലെത്തി ജോലി ചെയ്യുന്നതെന്നായിരുന്നു അന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
Comments