കൊച്ചി: പമ്പാ-ത്രിവേണി മണപ്പുറത്തെ താൽക്കാലിക നിർമ്മിതികൾ ഉടൻ നീക്കണമെന്ന് ഹൈക്കോടതി. ഉത്തരേന്ത്യയിൽ നിന്നും ഒരു ട്രസ്റ്റ് നിർമ്മിച്ച നിർമ്മിതകളാണ് നീക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പമ്പാ മണപ്പുറം ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സൗകര്യ മൊരുക്കാനുള്ള സ്ഥലമാണ്. അവിടെ ഒരു തരത്തിലുള്ള നിർമ്മിതിയും അനുവദിക്കാ നാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങുന്ന ദേവസ്വംബോർഡ് ബെഞ്ചാണ് ഉത്തരവിട്ടത്. പമ്പാ മണപ്പുറത്ത് നിർമ്മാണങ്ങൾ പാടില്ലെന്ന ഉത്തരവിറക്കിയിട്ടുള്ള ദേവസ്വംബോർഡ് പണം വാങ്ങി അനുമതി നൽകിയത് ഏതു നിയമപ്രകാരമാണെന്നുള്ള തർക്കവും ഉയർന്നിട്ടുണ്ട്.
ന്യൂഡൽഹി ആസ്ഥാനമായ ശ്രീ നന്ദകിഷോർ ബജോറിയ ട്രസ്റ്റ ആധ്യാത്മിക മേളയ്‌ക്കായി നിർമ്മിച്ച പന്തലുകളാണ് ഉടൻ നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചത്. ശബരിമല ദേവസ്വം ബോർഡ് ഈ മാസം 19 മുതൽ 27വരെയാണ് സ്ഥലം വാടകയ്ക്ക് നൽകിയത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ഭാവിയിലും ഇത്തരം നിയമലംഘനം ഉണ്ടാകാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകുന്ന ഫയൽ കോടതിക്കു മുമ്പാകെ ഹാജരാക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.
പന്തൽ നിർമ്മാണം തടയപ്പെട്ടതോടെ പമ്പാ ഗണപതി ക്ഷേത്രത്തിന്റെ ആഞ്ജനേയ ഓഡിറ്റോറിയം അനുവദിക്കണമെന്ന ആവശ്യം ട്രസ്റ്റ് ഉന്നയിച്ചിട്ടുണ്ട്. അപേക്ഷ ഔദ്യോഗി കമായി ലഭിച്ചാൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്നാണ് ദേവസ്വം ബോർഡ് അറിയി ച്ചിട്ടുള്ളത്.
Comments