ഇസ്ലാമാബാദ്: ചൈനയെ അനുനയിപ്പിക്കാൻ പാകിസ്താൻ ശ്രമം. സാമ്പത്തിക പ്രതിസന്ധിയും ഭീകരരുടെ ഭീഷണിയും മൂലം സാമ്പത്തിക ഇടനാഴി-തുറമുഖ നിർമ്മാണത്തിൽ മെല്ലെപോക്ക് തുടരുന്ന ചൈനയെ വിശ്വാസത്തിലെടുക്കാനാണ് ശ്രമം നടക്കുന്നത്. ക്യാബിനറ്റിന്റെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതിപൂർത്തീ കരണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിച്ചത്. പാകിസ്താന്റെ സെനറ്റ് സ്റ്റാന്റിംഗ് കമ്മറ്റിയും വിവിധ പ്രവിശ്യകളിലായി ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിന് ഭരണകൂട സഹായം ഉറപ്പുവരുത്തണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്.
ചൈന-പാകിസ്താൻ എക്കണോമിക് കോറിഡോർ അതോറിറ്റി ബില്ല് പാർലമെന്റ് പാസാക്കിയത് 2020ലായിരുന്നു. 2015ലാണ് ചൈന പാകിസ്താനുമായി കരാർ ഒപ്പിട്ടത്. 35000 കോടി മുതൽ മുടക്കാണ് ചൈന സാമ്പത്തിക ഇടനാഴി പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ചൈന നേരിട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക പിന്തുണ പ്രതീക്ഷിച്ചപോലെ ഉണ്ടായിട്ടില്ല. ഭീകരർ നിരന്തരം പണി തടസ്സപ്പെടുത്തുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കൊറോണ പ്രതിസന്ധികൂടി രൂക്ഷമായതും ചൈനയുടെ മെല്ലെപോക്കിന് കാരണമായി. അടിയന്തിര വിഷയങ്ങൾക്കല്ലാതെ വികസന കാര്യത്തിൽ അന്താരാഷ്‌ട്ര തലത്തിൽ നിന്നും കടംവാങ്ങാൻ അനുമിതിയില്ലാത്തത് ഇമ്രാൻ ഭരണകൂടത്തിന് ഇരുട്ടടിയാണ്. നിലവി്ൽ വിവിധ വിഷയങ്ങൾ പരിഹരിക്കാൻ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന ആവശ്യമാണ് പാകിസ്താൻ ഉന്നയിച്ചിട്ടുള്ളത്.
Comments