വയനാട് :ഹിജാബ് ധരിച്ച് ക്ലാസ്സിൽ എത്തിയ വിദ്യാർത്ഥിനിയെ ക്‌ളാസിൽ നിന്നും പുറത്താക്കി. മാനന്തവാടി ലിറ്റിൽ ഫ്‌ളവർ യു പി സ്കൂളിലെ വിദ്യാര്ഥിനിയെയാണ് ക്‌ളാസിൽ നിന്നും പുറത്താക്കിയത് . വിദ്യാർത്ഥിനിയെ ക്‌ളാസിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി . എന്നാൽ യൂണിഫോമിനോടൊപ്പം ഹിജാബ് ധരിക്കാൻ പറ്റില്ലെന്നത് സ്കൂളിന്റെ നിയമം ആണെന്നും , നിയമം അനുസരിക്കണമെന്നും പ്രധാനാദ്ധ്യാപിക രക്ഷിതാക്കളെ അറിയിച്ചു .എന്നാൽ മദ്രസകളിൽ ഇത്തരം നിയന്ത്രണം ഇല്ലെന്നായിരുന്നു മദ്രസാദ്ധ്യാപകൻ കൂടിയായ രക്ഷിതാവിന്റെ മറുപടി അദ്ധ്യാപികയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി രക്ഷിതാവ് പുറത്തു വിട്ടിട്ടുണ്ട്.
യു പി ക്ലാസ്സിലേത് കൊച്ചു കുട്ടികൾ ആണെന്നും, അവർ നിയന്ത്രണങ്ങൾ ഇല്ലാതെ വളരട്ടെയെന്നും, ആരുടേയും മതവും സ്കൂളിലേക്ക് കൊണ്ടവരരുതെന്നും ആണ് അധ്യാപികയുടെ വാദം. കൈകൾ മറയ്‌ക്കാൻ യൂണിഫോമിനൊപ്പം ‘ഫുൾ സ്ലീവ് ഇന്നർ’ ഉപയോഗിക്കാൻ സമ്മതിക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെടുന്നുണ്ട് .നിലവിൽ വരുന്ന രീതിയിൽ അല്ലാതെ കുട്ടിയെ സ്കൂളിൽ വിടില്ലെന്നും അല്ലാത്ത പക്ഷം ടി സി നൽകണം എന്നുമാണ് രക്ഷിതാവിന്റെ ആവശ്യം. യൂണിഫോം നിയന്ത്രണങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ടി സി നൽകാം എന്നാണ് അദ്ധ്യാപികയുടെ മറുപടി .
സ്കൂളിലെ യൂണിഫോം നിബന്ധനകൾ ഇതുവരെ എല്ലാവരും പാലിച്ചതാണെന്നും , അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ഹിജാബ് ധരിച്ചും , കൈകൾ മറച്ചും സ്കൂളിൽ എത്താൻ തുടങ്ങിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത് . അതെ സമയം രക്ഷിതാക്കൾ സ്കൂളിനെതിരെ പോലീസിൽ പരത്തി നൽകിയിട്ടുണ്ട്
കർണ്ണാടകയിലെ ഹിജാബ് , നിഖാബ് വിവാദത്തോടനുബന്ധിച്ച് കേരളത്തിലും വിവാദം സൃഷ്ടിക്കാൻ ഇസ്‍ലാമിക സംഘടനകൾ ശ്രമിക്കുന്നുണ്ട് . വിവാദത്തിന് ശേഷം പെൺകുട്ടികളെ ഹിജാബും , നിഖാബും ധരിക്കാൻ നിർബന്ധിക്കുന്നതായും സൂചനയുണ്ട്.
Comments