ഇംഫാൽ: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയുടെ സാദ്ധ്യത വർദ്ധിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് എൻപിപി നേതാവ് കോൺറാഡ് സാംഗ്മ. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കു കയായിരുന്നു സാംഗ്മ. ബിജെപി കഴിഞ്ഞ തവണ ഒറ്റയ്‌ക്ക് 24 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് 17 സീറ്റുകളുമായി ദയനീയ മായി രണ്ടാം സ്ഥാനത്തേക്ക് വീണു. എൻഡിഎ സഖ്യം 36 സീറ്റുകളോടെയാണ് ഭരണത്തിലേറിയത്. ഇത്തവണ 60 സീറ്റുകളിൽ നേരിട്ട് മത്സരിക്കുകയാണ് ബിജെപി. എൻപിപി 38 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ദേശീയ പാർട്ടി 40 ലേറെ സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ലെന്നതാണ് സാംഗ്മയുടെ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്തെ തനത് പാർട്ടി എന്ന നിലയിൽ എൻപിപി ശക്തിതെളിയിക്കാനാണ് ശ്രമം. ബിജെപിയുമായി സഖ്യം തീരുമാനിച്ചിട്ടില്ലെന്നും സീറ്റുകൾ കൂടുതൽ ലഭിക്കുന്ന സാഹചര്യത്തിൽ മാത്രമേ സഖ്യം ചിന്തിക്കുകയുള്ളുവെന്നും സാംഗ്മ പറഞ്ഞു. സഖ്യമെന്ന നിലയിൽ തീരുമാനമെടുത്താൽ ഭൂരിപക്ഷമുള്ള പാർട്ടികളുടെ നയവുമായി ഒന്നിച്ചു പോവുകയാണ് നല്ലതെന്ന അഭിപ്രായമാണ് സാംഗ്മയുടേത്.
മണിപ്പൂരിലെ ഉഖ്രൂൽ ജില്ലക്കാരനായ സാംഗ്മ അഫ്‌സപ നിയമത്തിനെതിരേയും സംസ്ഥാനത്തെ അക്രമത്തിനെതിരേയും നിലയുറപ്പിക്കുമെന്ന പ്രഖ്യാപനമാണ് നടത്തുന്നത്. ബിജെപി നേതാക്കൾക്കും മുഖ്യമന്ത്രി ബീരേൻ സിംഗിനുമൊപ്പം സമവായത്തോടെ നീങ്ങുമെന്ന് സാംഗ്മ പറയുമ്പോൾ കേന്ദ്രസർക്കാറിനോട് ചേർന്നു നിൽക്കുമെന്ന് പറയാതെ പറയുകയാണ്. വികസന പദ്ധതികൾ സംസ്ഥാനത്തിന് അനുഗുണമാക്കാൻ മറ്റ് മാർഗ്ഗമില്ലെന്നതും സാംഗ്മ വ്യക്തമാക്കുന്നു.
Comments