ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി ചരിത്രം അവർത്തിക്കുമെന്ന് മുതിർന്ന ബി ജെ പി നേതാവും, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ രാജ്‌നാഥ് സിംഗ് . പാർട്ടി നേടുന്ന സീറ്റുകളുടെ എണ്ണവും ഇത്തവണ വർധിക്കുമെന്ന് അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു . ലക്‌നൗവിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
“ബിജെപി ചരിത്രം ആവർത്തിക്കുക മാത്രമല്ല, ഞങ്ങളുടെ സീറ്റുകളുടെ എണ്ണം വർദ്ധിക്കാനുള്ള അനിഷേധ്യമായ സാധ്യതയുമുണ്ട് ” രാജ് നാഥ് സിംഗ് പറഞ്ഞു .
അതേസമയം, ഉത്തർപ്രദേശിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ബിജെപി ക്ക് ഗുണകരമാവുമെന്നും പാർട്ടിക്ക് 350 സീറ്റുകൾ ലഭിക്കുമെന്നും , രാജ്‌നാഥ് സിംഗിന്റെ മകനും, നോയിഡയിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥിയുമായ പങ്കജ് സിംഗ് പറഞ്ഞു.
വികസന പ്രവർത്തനങ്ങളോടൊപ്പം നമ്മുടെ അഭിമാനവും, സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നും ആളുകൾ അത് അംഗീകരിച്ചിട്ടുണ്ടെന്നും പങ്കജ് സിംഗ് അഭിപ്രായപ്പെട്ടു .
പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 59 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 7ന് സമാപിക്കും. നാലാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് 3, 7 തീയതികളിൽ നടക്കും. മാർച്ച് 10നാണ് വോട്ടെടുപ്പ്
Comments