ബംഗളൂരു : കർണാടകയിലെ ഹിന്ദു നേതാവിന്റെ കൊലപാതകം ആസൂത്രിതമെന്ന സംശയത്തിന് ബലമേകി സുഹൃത്തിന്റെ മൊഴി. ആക്രമിക്കപ്പെടുന്നതിന് ഏതാനും നിമിഷങ്ങൾ മുൻപ് ഹർഷയ്‌ക്ക് അജ്ഞാത നമ്പറിൽ നിന്നും നിരവധി തവണ ഹർഷയ്‌ക്ക് ് ഫോൺ കോളുകൾ വന്നിരുന്നുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അക്രമികൾ നടപ്പാക്കുകയായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നത്.
സംഭവ സമയം ഹർഷയ്‌ക്കൊപ്പം വെളിപ്പെടുത്തൽ നടത്തിയ സുഹൃത്തുക്കളും മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ ആണ് ഫോൺ വന്നതെന്ന് സുഹൃത്ത് പറയുന്നു. വാട്‌സ് ആപ്പിൽ വീഡിയോ കോൾ ആണ് വന്നത്. അജ്ഞാത നമ്പർ ആയതിനാൽ ഹർഷ അത് കട്ട് ചെയ്തു. എന്നാൽ തുടരെ തുടരെ ആ നമ്പറിൽ നിന്നും ഫോൺ വന്നുകൊണ്ടേയിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.
എന്തൊ അപകടം നടക്കാൻ പോകുന്നതായി തോന്നി. വീട്ടിലേക്ക് നടക്കുന്നതിന് പകരം വാഹനത്തിൽ പോകാമെന്ന് തങ്ങൾ ഹർഷയോട് പറഞ്ഞു. എന്നാൽ നടന്നു പോകാമെന്ന് ഹർഷ പറയുകയായിരുന്നു. തുടർന്ന് നടന്ന് ഭാരതിനഗറിലെ കാന്റീന് മുൻപിൽ എത്തി. അപ്പോഴും നമ്പറിൽ നിന്നും ഫോൺ കോൾ വന്ന് കൊണ്ടേയിരുന്നു. തുടർന്ന് കടയിൽ പോയി ഇരുചക്ര വാഹനങ്ങൾ കൊണ്ടുവരാൻ ഹർഷ ആവശ്യപ്പെട്ടു. ഇത് പ്രകാരം തങ്ങൾ പോയപ്പോഴാണ് അക്രമി സംഘം ഹർഷയെ കുത്തി വീഴ്‌ത്തിയതെന്നും സുഹൃത്ത് പറഞ്ഞു.
Comments