കൊൽക്കത്ത: പശ്ചിമബംഗാളിലെ മറ്റൊരു തിരഞ്ഞെടുപ്പ്കാലവും അക്രമ ത്തിലേക്ക് നീങ്ങുമെന്ന സൂചനയുമായി ബിജെപി രംഗത്ത്. നിയമസഭാ തിരഞ്ഞെ ടുപ്പിനെ കലാപകലുഷിതമാക്കിയ മമതയുടെ തൃണമൂൽ പ്രവർത്തകർ നാളെ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും വ്യാപക അക്രമം നടത്തുമെന്നാണ് ബിജെപി ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് സുതാര്യവും അക്രമരഹിതവുമാകാനായി കേന്ദ്ര സർക്കർ പ്രത്യേക സേനയെ നിരോധി ക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ബിജെപി യാണ് കോടതിയെ സമീപിച്ചത്.
പശ്ചിമബംഗാളിലെ 108 മുൻസിപ്പൽ കോർപ്പറേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചീഫ് ജസ്റ്റിസ് എൻവി രമണയുടേയും എസ് ബൊപ്പണ്ണയുടേയും ഹിമാ കോഹ് ലിയുടേയും ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബിജെപിക്കായി മുകിർന്ന അഭിഭാഷകൻ പരംജീത് പാട്യാവാലയാണ് ഹാജരായത്. ബിജെപിക്കായി നേതാ ക്കളായ പ്രതാപ് ബാനർജിയും മൗസമി ചാറ്റർജിയുമായുമാണ് അക്രമ സാദ്ധ്യത യുണ്ടന്ന പരാതി നൽകിയത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ക്രമസമാധാന നിലയെ സംബന്ധിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരെ വിളിച്ചിരുത്തി സ്ഥിതിഗതികൾ കൃത്യമായി അവലോകനം ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
Comments